കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേ കോളജില്‍ നടത്തിയ വാര്‍ത്താ വായന മത്സരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം വാര്‍ത്തകളുടെ ലോകത്തേക്ക് ചുവടുവച്ചത്.
പില്ക്കാലത്ത് ജോലി നേടി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനത്തിനു ശേഷമാണ് രാമചന്ദ്രന് ആകാശവാണിയില്‍ ചേര്‍ന്നത്.
1980കളിലും 90കളിലും ഏറ്റവും ജനപ്രിയ ശബ്ദങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. ആകാശവാണിയുടെ ഡല്‍ഹി യൂണിറ്റിലാണ് രാമചന്ദ്രന് റേഡിയോ ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് പുതുതായി ആരംഭിച്ച യൂണിറ്റിലേക്ക് മാറി. അവിടെ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം രാമചന്ദ്രന് ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നു.
ആകാശവാണിയില്‍നിന്ന് വിരമിച്ച ശേഷം മിഡില്‍ ഈസ്റ്റിലെ ചില എഫ്എം സ്റ്റേഷനുകളിലും അദ്ദേഹം ജോലി ചെയ്തു. ഭാര്യ: പരേതയായ വിജയലക്ഷ്മി (കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍). മക്കൾ: ദീപ, ജയദീപ്(ദുബായ്). മരുമക്കൾ: എസ്. ഉദയകുമാർ, മീര.