സമീപം പിടികൂടിയ മത്സ്യങ്ങളും ടോർച്ചും മൊബൈൽ ഫോണും കിടന്നിരുന്നു. പാടശേഖരത്തിന്റെ മറുവശത്തു സ്ഥാപിച്ച കമ്പിയിൽനിന്നു ഷോക്കേറ്റ് ഒരു കാട്ടുപന്നിയും ചത്തുകിടപ്പുണ്ടായിരുന്നു.
കമ്പികൾക്കു പഴക്കമുള്ളതിനാൽ കാലങ്ങളായി ഇത്തരത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു പന്നികളെ പിടികൂടാറുണ്ടെന്നാണ് കരുതുന്നത്.
അരവിന്ദാക്ഷൻ അവിവാഹിതനാണ്. ഇരുവരും തറവാട്ടിലായിരുന്നു താമസം. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയെ വേട്ടയാടിയ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നുരാവിലെ വീട്ടുവളപ്പിൽ നടത്തും.