സംസ്ഥാന സമിതിക്കു ശേഷം നടന്ന പത്രസമ്മേളനത്തിൽ പോലീസിനെയും സർക്കാരിനെയും പൂർണമായും പിന്തുണച്ചുകൊണ്ടും അൻവറിനെ തള്ളിക്കൊണ്ടുമാണ് ഗോവിന്ദൻ സംസാരിച്ചത്.
സ്വർണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. അങ്ങനെ വരുന്പോൾ പോലീസിന് ഇടപെടാതിരിക്കാൻ കഴിയില്ല. എഡിജിപി എം. ആർ. അജിത് കുമാറിനെതിരേ ആരോപണം വന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.