നിക്ഷേപം തിരികെ ലഭിക്കുന്നില്ല : നിക്ഷേപകർ ബാങ്കിനു മുമ്പില്‍ അനിശ്ചിതകാല സമരത്തിന്
Sunday, July 7, 2024 3:26 AM IST
നെടുങ്കണ്ടം: നിക്ഷേപം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡീലേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകര്‍ ബാങ്കിന് മുമ്പില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് ഒരുങ്ങുന്നു.

നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിലും കുമളി, അടിമാലി, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലും നൂറുകണക്കിന് ആളുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയായതും അല്ലാത്തതുമായ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല.

നിക്ഷേപകരില്‍ 70 ശതമാനത്തോളം ആളുകള്‍ മുതിര്‍ന്ന പൗരന്‍മാരാണ്. ഇവര്‍ എല്ലാദിവസവും എന്നപോലെ ബാങ്ക് കയറിയിറങ്ങുകയാണ്. നിക്ഷേപകരില്‍ വൃക്കരോഗികള്‍, ഹൃദ്രോഗ ബാധിതര്‍, കാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ വിഷമിക്കുകയാണ്. കൃഷിക്കാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരും തങ്ങളുടെ നിക്ഷേപത്തുക ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.


മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് വന്‍ ക്രമക്കേടുകള്‍ നടത്തുകയും കോടികള്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയുണ്ട്. നിക്ഷേപത്തുക തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡിപാര്‍ട്ടുമെന്‍റുകള്‍ക്കും നവകേരളാ സദസിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് വഞ്ചിതരായ നിക്ഷേപകര്‍ നാളെ മുതല്‍ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസിന് മുമ്പില്‍ രാപ്പകല്‍ സമരം നടത്തുന്നത്.

രാപ്പകല്‍ സമരത്തോടൊപ്പം ഒരാള്‍ നിരാഹാര സത്യഗ്രഹവും ആരംഭിക്കുമെന്ന് നിക്ഷേപകരായ കെ.എ. വര്‍ഗീസ്, എം.എസ്. വേണുഗോപാലന്‍ നായര്‍, കെ.കെ. വിജയകുമാര്‍, പി.ആര്‍. മോഹനചന്ദ്രന്‍ നായര്‍, എസ്. വിജയമ്മ, വസന്തകുമാരി, കെ.ജെ. ചെറിയാന്‍, പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.