ഗാന്ധി പ്രതിമയോട് അനാദരവ്: കൗണ്‍സിൽ ബഹളത്തിൽ മുങ്ങി
Saturday, October 5, 2024 2:31 AM IST
തൊടുപുഴ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിമ വൃത്തിയാക്കുകയോ പുഷ്പാർച്ചന നടത്തുകയോ ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

യുഡിഎഫ് അംഗങ്ങളായ കെ.ദീപക്, ജോസഫ് ജോണ്‍ എന്നിവരാണ് ഇന്നലെ കൗണ്‍സിലിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടങ്ങൾ വ്യാപകമാകുന്നതിനെതിനെ സംബന്ധിച്ചും പ്രതിഷേധമുയർന്നു.

ഗാന്ധിജയന്തി ദിനത്തിൽ നഗരത്തിലെ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപികയിൽ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. കുറ്റം ഏറ്റെടുത്ത് നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ ദിവസങ്ങളിലാണ് ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർച്ചന നടത്തുന്നതെന്നും ഗാന്ധി ജയന്തി ദിനത്തിൽ ഇത് പതിവില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇത് ചെയ്യേണ്ടതെന്നും വൈസ് ചെയർപേഴ്സണ്‍ പ്രഫ.ജെസി ആന്‍റണി മറുപടി പറഞ്ഞത് യുഡിഎഫ് അംഗങ്ങളെ പ്രകോപിതരാക്കി.

തുടർന്ന് വൈസ് ചെയർപേഴ്സണും അംഗങ്ങളും തമ്മിൽ വലിയ വാഗ്വാദം നടന്നു. ഒടുവിൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും ഇനി ഉണ്ടാവില്ലെന്നും ചെയർപേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചതോടെയാണ് ഇതേച്ചൊല്ലിയുള്ള ബഹളം ശമിച്ചത്.

കുത്തിയിരുന്ന് പ്രതിഷേധിച്ചു

നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ നഗരസഭാ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലർ പി.ജി. രാജശേഖരൻ കൗണ്‍സിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം അനധികൃത വഴിയോരക്കച്ചവടം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് യുഡിഎഫ്, ബിജെപി കൗണ്‍സിലർമാർ ഒന്നടങ്കം ചൂണ്ടിക്കാട്ടി.

കാഞ്ഞിരമറ്റം ജംഗ്ഷനിൽ നടത്തുന്ന തട്ടുകടയെ സംബന്ധിച്ച പരാതിയാണ് പി.ജി. രാജശേഖരൻ ഉന്നയിച്ചത്. ഇവിടെ തട്ടുകട നടത്താൻ അനുമതിയുള്ള വ്യക്തി മറ്റൊരാൾക്ക് മറിച്ച് നൽകിയെന്നും ഇവർ അനധികൃത വ്യാപാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനു നടപടിയെടുക്കാതെ നഗരസഭാ ആരോഗ്യ വിഭാഗം സമീപത്തെ കടകളിൽ പരിശോധന നടത്തി ഇവരെ ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിൽ ഹാളിലെ നടുത്തളത്തിൽ അദ്ദേഹം കുത്തിയിരുന്നു പ്രതിഷേധിച്ചത്.


ഇതിനു പുറമേ മുൻ ചെയർമാൻ സനീഷ് ജോർജും യുഡിഎഫ് കൗണ്‍സിലർമാരും വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തിയതോടെ കൗണ്‍സിലിൽ ബഹളമായി. നഗരത്തിൽ വ്യാപകമായി സ്ഥലം കൈയേറി വഴിയോര കച്ചവട സ്ഥാപനങ്ങൾ വ്യാപകമാകുകയാണെന്ന് കൗണ്‍സിലർ ജോസഫ് ജോണ്‍ പറഞ്ഞു. യാതൊരു നിയന്ത്രണവും ഇതിലില്ല. നടപടിയെടുക്കേണ്ട അധികൃതർ മൗനം പാലിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. 200 പേർക്കാണ് നഗരത്തിൽ വഴിയോരക്കച്ചവടം നടത്താൻ അനുമതിയുള്ളതെന്ന് സനീഷ് ജോർജ് പറഞ്ഞു.

ഇവരുടെ കാര്യത്തിൽ കൗണ്‍സിൽ അംഗീകാരം നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇപ്പോൾ ഇതിനെക്കാൾ കൂടുതൽ പേർ വീണ്ടും വിവിധ ഭാഗങ്ങളിൽ കച്ചവടം തുടങ്ങി. അധധികൃത കടകൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. വഴിയോരക്കച്ചവട നിരോധിതമേഖലയിൽ പോലും ഇത്തരക്കാർ കൂടുന്നതായി ബിജെപി കൗണ്‍സിലർമാരായ ശ്രീലക്ഷ്മി സുദീപും ജയലക്ഷ്മി ഗോപനും പറഞ്ഞു. പലപ്പോഴും കച്ചവടക്കാർ തമ്മിൽ വഴക്കും കൈയാങ്കളിയുമാണ്. ഇത്തരം സ്ഥലങ്ങളിലെ കൈേയറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണം.

പലയിടത്തും കടകൾ കൈയേറി മറിച്ചുകൊടുക്കുന്നുണ്ടെങ്കിൽ നടപടി എടുക്കണമെന്നും കൗണ്‍സിലർ നടുത്തളത്തിൽ പ്രതിഷേധിക്കുന്നത് ഖേദകരമാണെന്നും എൽഡിഎഫ് കൗണ്‍സിലർ മുഹമ്മദ് അഫ്സലും ചൂണ്ടിക്കാട്ടി. തുടർന്ന് നഗരസഭാ ക്ലീൻ സിറ്റി മാനേജർ ഇക്കാര്യത്തിൽ മറുപടി പറഞ്ഞെങ്കിലും അംഗങ്ങൾ തൃപ്തരായില്ല.

വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും കച്ചവട നിരോധിത മേഖലയിലെ എല്ലാ അനധികൃത കൈയേറ്റങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി ചെയർപേഴ്സണ്‍ സബീന ബിഞ്ചു അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ നോണ്‍ വെൻഡിംഗ് സോണിലിരിക്കുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിനും നഗരസഭാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ നീക്കാനും നിർദേശം നൽകിയതായി ചെയർപേഴ്സണ്‍ അറിയിച്ചു. ഇതിനു ശേഷമാണ് നഗരസഭാ കൗണ്‍സിൽ അജണ്ടയിലേക്ക് കടന്നത്.