ചിന്നാർ പെൻസ്റ്റോക്ക്പദ്ധതി പഠനറിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Sunday, July 7, 2024 3:26 AM IST
തൊടുപുഴ: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതി സംബന്ധിച്ച് കമ്മീഷന്‍റെ പഠന റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർക്കാണ് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.

കോഴിക്കോട് എൻഐടി അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചതായും റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പ്രോജക്്ട് മാനേജർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ മഴക്കാലത്ത് തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെഎസ്ഇബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

പെൻസ്റ്റോക്ക് സ്ഥാപിക്കുന്നതിനായി അനിയന്ത്രിതമായ നിലയിൽ പാറ പൊട്ടിക്കുന്നതിനാൽ ജീവനും സ്വത്തിനും ഭീഷണിയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 11നു മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തിയിരുന്നു. വെള്ളത്തൂവൽ ആന്‍ഡ് ചിന്നാർ ഹൈഡ്രോ ഇലക‌്ട്രിക് പ്രോജക്‌ട‌് മാനേജർ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ കമ്മീഷനെ ധരിപ്പിച്ചു. അപകടമേഖല കമ്മീഷൻ നേരത്തേ സന്ദർശിച്ചിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്ഫോടനങ്ങൾ നടത്തിയതുമൂലം വീടുകൾക്ക് തകരാറുകൾ സംഭവിച്ചതായി കമ്മീഷൻ നേരിട്ട് മനസിലാക്കി. പല വീടുകളുടെയും സിമന്‍റ് മേൽക്കൂര അടർന്നു വീഴുകയും ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. അപകടമേഖലയിൽ താമസിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ വിലയിരുത്തി.


കൃഷി സ്ഥലങ്ങൾ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായവരുമുണ്ട്. എന്നാൽ പരാതിക്കാരുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തുരങ്കനിർമാണം മൂലമാണോയെന്ന് പറയാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എൻജിനിയർ, ഇടുക്കി തഹസിൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ എൻഐടി ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്.

20 മാസങ്ങൾക്ക് മുന്പാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. സ്ഥലം സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥർ കമ്മീഷനു മുന്നിലും കൃത്യമായ വിവരം നൽകിയില്ല. അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമാണം തുടരുന്ന സാഹചര്യംഅത്ഭുതപ്പെടുത്തുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്‍റോ അഗസ്റ്റിനും മറ്റും ചേർന്നാണ് പരാതി നൽകിയത്.