കോട്ടയം: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയില്‍ രമിത്ത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണു പിടിയിലായത്. 24 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.

കുറിച്ചി ഇത്തിത്താനം സ്വദേശിനിയില്‍നിന്നു പ്രതികളുടെ ഇവോക്ക എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ടീം മാനേജര്‍ പോസ്റ്റും നിക്ഷേപത്തിനു കൂടുതല്‍ വരുമാനവും പ്രതികള്‍ പരാതിക്കാരിക്ക് വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായി 23,96,327 രൂപ അക്കൗണ്ട് മുഖേനയും ഗൂഗിള്‍ പേ ആയും പണം കൈമാറി. ജോലിയോ കൊടുത്ത പണമോ തിരികെ കിട്ടാതെ വന്നപ്പോള്‍ പരാതിക്കാരി ചിങ്ങവനം പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ എസ്‌ഐ വി.വി. വിഷ്ണു, സിപിഒമാരായ റിങ്കു, സഞ്ജിത് എന്നിവര്‍ അടങ്ങിയ പോലീസ് സംഘം പ്രതികളെ മൂവാറ്റുപുഴയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി രമിത്തിനെ റിമാന്‍ഡ് ചെയ്തു.