പി.വി. അൻവർ എംഎൽഎയ്ക്കെതിരേ എരുമേലി പോലീസ് കേസെടുത്തു
Wednesday, October 16, 2024 5:46 AM IST
കാഞ്ഞിരപ്പള്ളി: ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയ പി.വി. അൻവർ എംഎൽഎയ്ക്കെതിരേ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം എരുമേലി പോലീസ് കേസെടുത്തു. മതസ്പർധ വളർത്തുക, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ബിഎൻഎസ്എസ് 196, 336(i), 340, 350(1) 356(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പി.വി. അൻവറിന്‍റെ പേരു പരാമർശിച്ചു ജില്ലാ പോലീസ് മേധാവിക്കും സൈബർ സെല്ലിനും നൽകിയ പരാതി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഷാജൻ കഴി‍ഞ്ഞ ദിവസം അഡ്വ. ബിനോയി ജോസ് മുഖേന കാഞ്ഞിരപ്പള്ളി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി-2 മുൻപാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.


തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള പരാതികൾ പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് ഷാജൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ പറയുന്ന വീഡിയോകളു‍ടെ പൂർണ ഭാഗവും കോടതിയിൽ ഹാജരാക്കിയിരുന്നു.