ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു
Friday, July 26, 2024 11:41 PM IST
മുഹമ്മ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്നു ഗുരുതരാവസ്ഥയിലുളള രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സില്‍ കാറിടിച്ചു രോഗി മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് പോളക്കാടന്‍ കവല ഉള്ളാടന്‍ പറമ്പ് ഉദയന്‍(64)ആണ് മരിച്ചത്.

ഉദയന്‍റെ മകന്‍ യു.ഇ. രതീഷ്(29), ഉദയന്‍റെ സഹോദരിമാരുടെ മക്കളായ കഞ്ഞിക്കുഴി പലിയത്ത് പി.ബി. അഖില്‍ (24) കഞ്ഞിക്കുഴി 6-ാംവാര്‍ഡില്‍ ഉളംപ്ലാവിന്‍ ശ്രീക്കുട്ടന്‍(39), ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല തെക്ക് വരയത്തൂര്‍ സുമേഷ് (20), കാര്‍ ഓടിച്ചിരുന്ന കോക്കോതമംഗലം സ്വദേശി പോളി (70) എന്നിവര്‍ക്കാണ് അപകടത്തില്‍ പരി ക്കേറ്റത്.

ഇന്നലെ രാവിലെ 11.30ന് ദേശീയപാത ചേര്‍ത്തല എസ്എന്‍ കോളജിനു സമീപത്താണ് അപകടമുണ്ടായത്. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഉദയന്‍റെ നില ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. കാര്‍ ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു റോഡില്‍ നിന്ന് പത്തു മീറ്ററോളം തെന്നി നീങ്ങി സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് നിന്നത്. ആംബുലന്‍സിനു തീ പിടിച്ചെങ്കിലും ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഉടന്‍തന്നെ തീയണച്ചു. നാട്ടുകാരും മാരാരിക്കുളം പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ചേര്‍ത്തലയിലെ ആശുപത്രിയില്‍ എത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെയും ആംബുലന്‍സ് ഡ്രൈവര്‍ സുമേഷിനെയും ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷും അഖിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഉദയന്‍റെ മൃതദേഹം ചേര്‍ത്തല താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ഗിരിജ. മക്കള്‍: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകള്‍: അശ്വതി.