ചെങ്ങന്നൂർ-പമ്പ റെയിൽപാത: കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയുടെ പച്ചക്കൊടി
Friday, July 26, 2024 11:41 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍-പമ്പ തീവണ്ടിപ്പാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ പ്രഖ്യാപനം ശബരി റെയില്‍പാത യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ശുഭസൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

പാത പൂര്‍ത്തിയാകുന്നതോടെ സുഗമമായ തീര്‍ഥാടനത്തിനു വഴിയൊരുങ്ങുമെന്നതിനൊപ്പം ചെങ്ങന്നൂര്‍-പത്തനംതിട്ട മേഖലയുള്‍പ്പെട്ട പ്രദേശത്തിന്‍റെ വികസനത്തിലേക്കുളള ഹരിത‌പാത തെളിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ശബരി റെയില്‍ പദ്ധതിക്കായി നിലവിലുള്ള നിര്‍ദിഷ്ട അങ്കമാലി-എരുമേലി പാതയ്ക്കു പുറമേ പുതുതായി പരിഗണിക്കുന്ന ചെങ്ങന്നൂര്‍ - പമ്പ പാതയുടെ സര്‍വേ പുരോഗമിക്കുകയാണെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നുമായിരുന്നു മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചത്.

റെയില്‍വേ വികസനം
കേരളത്തിന് 3011 കോടി

റെയില്‍വേ ബജറ്റിനെക്കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍ദിഷ്ട ചെങ്ങന്നൂര്‍-പമ്പ റെയില്‍പാത സംബന്ധിച്ച പ്രഖ്യാപനം. കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധികത്തുകയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്ര റെയില്‍ മന്ത്രി പറഞ്ഞു.


നിലവില്‍ ചെങ്ങന്നൂര്‍-പമ്പ റെയില്‍പാതയുടെ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിനു മുന്നില്‍ പരിഗണനയ്ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി കേന്ദ്ര മന്ത്രിസഭയ്ക്കു വിടും. ശബരിമല സീസണില്‍ മാത്രം തുറക്കുന്ന പാതയില്‍ 16 കോച്ചുകള്‍ വരെയുള്ള വന്ദേഭാരത് മാതൃകയില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനാണ് ശിപാര്‍ശ. പൂര്‍ണമായും റെയില്‍വേയുടെ മുതല്‍മുടക്കില്‍ പണിയുന്ന പാതയുടെ നിര്‍മാണച്ചെലവ് 8,000 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്.

ഒറ്റവരി പാതയാണെങ്കില്‍ 6,000 കോടി രൂപയാകും അടങ്കല്‍. 60 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 30 ശതമാനം തുരങ്കങ്ങള്‍ വേണ്ടി വരുമെന്നു കണക്കാക്കുന്നു. വനമേഖലയിലായിരിക്കും തുരങ്കം നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കാനുള്ള ചെലവും തുരങ്കങ്ങളുടെ നിര്‍മാണ ച്ചെലവുമാണ് പദ്ധതിതുക കൂടാന്‍ കാരണം. 177.80 ഹെക്ടര്‍ സ്ഥലമായിരിക്കം പാതക്കായി ഏറ്റെടുക്കേണ്ടിവരിക. പുതിയപാത നിലവിലുള്ള പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ജംഗ്ഷനാകും. അന്‍പത് മിനിറ്റാണ് യാത്രാസമയം. തീര്‍ഥാടന കാലത്തെ സര്‍വീസ് കഴിഞ്ഞാല്‍ ബാക്കി സമയം പാതഅടച്ചിടും. ചെങ്ങന്നൂരില്‍നിന്നു പുറപ്പെട്ട് കല്ലിശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പ്പുഴ, റാന്നി, വടശേരിക്കര, മാടമണ്‍, അത്തിക്കയം, നിലയ്ക്കല്‍, ചാലക്കയം വഴിയാണ് പാത പമ്പയിലെത്തുക.

മെട്രോയുടെ മാതൃകയിലായിരിക്കും ആറന്മുളയിലും വടശേരിക്കരയിലും പമ്പയിലും സ്റ്റേഷനുകള്‍. പദ്ധതിക്ക് ദക്ഷിണ റെയില്‍വേയുടെ അനുമതി ഉടന്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.