യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് നല്‍കാതെ തുടര്‍ചികിത്സ വൈകിപ്പിച്ചതായി പരാതി
Friday, July 26, 2024 11:41 PM IST
അമ്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെ തുടര്‍ ചികിത്സ താമസിപ്പിച്ചതായി പരാതി. ഒരാഴ്ച കഴിഞ്ഞിട്ടും സ്‌കാനിംഗ് ഫലം ലഭിക്കാതെ വന്നതോടെ ആശുപത്രിയിൽ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്‌കാനിംഗ് ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.

പുറക്കാട് പഞ്ചായത്ത് നാലാം വാര്‍ഡ് കരൂര്‍ മുറിയില്‍ തൈപ്പറമ്പില്‍ വീട്ടില്‍ അഞ്ജുമോള്‍(24)ക്കാണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ അമ്മ സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

ജനല്‍പാളി തലയിൽ തട്ടി പരിക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ വിഭാഗത്തില്‍ കഴിഞ്ഞ പത്തിനാണ് പ്രവേശിപ്പിച്ചത് ചികിത്സയുടെ ഭാഗമായി രണ്ടു സിടി സ്‌കാന്‍ ചെയ്തു. 15നു രാത്രി 11 മണിക്ക് എംആര്‍ഐ സ്‌കാനും ചെയ്തു. സ്‌കാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ലാബില്‍നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസള്‍ട്ട് തരാമെന്നായിരുന്നു.

പിറ്റേദിവസം ഡിസ്ചാര്‍ജ് ചെയ്തതോടെ രോഗി വീട്ടിലേക്ക് പോയി. നാലു ദിവസം കഴിഞ്ഞ് സ്‌കാനിംഗ് റിസള്‍ട്ട് ചോദിച്ചപ്പോള്‍ ആയിട്ടില്ലെന്നാണ് പറഞ്ഞത്. 23നു രാവിലെ അന്വേഷിച്ചപ്പോള്‍ പത്തു മണിക്ക് ഫോണില്‍ വിളിച്ചുപറയാമെന്ന് അറിയിച്ചു. പത്തു മണിയായപ്പോള്‍ ലാബില്‍നിന്ന് വിളിച്ചു പറഞ്ഞത് രോഗിയെ ഒന്നുകൂടി സ്‌കാന്‍ ചെയ്യണമെന്നാണ്. ഇതിനായി ഈ മാസം 27ന് വരണമെന്നും അന്നുതന്നെ റിസള്‍ട്ട് തരാമെന്നും പറഞ്ഞു.

സംശയം തോന്നിയ രോഗിയുടെ മാതാവും ബന്ധുക്കളും സ്‌കാന്‍ ചെയ്ത ഡോക്ടറെ സമീപിച്ചു. അന്ന് രാത്രി രോഗിയുടെ ഒരു ഭാഗം മാത്രമേ സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂവെന്നും ബാക്കി ചെയ്യാന്‍ തനിക്ക് തിരക്കായിപ്പോയി എന്നുമാണ് ഡോക്ടര്‍ മറുപടി നല്‍കിയത്. ശരിയായ റിസള്‍ട്ട് ലഭിക്കാതെ വന്നത് തുടര്‍ചികിത്സയെ ബാധിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.