വെള്ളപ്പൊക്ക പ്രതിരോധം: പദ്ധതി മാനന്തവാടി മാതൃകയിലാക്കണമെന്നു കർമസമിതി
Friday, July 26, 2024 11:41 PM IST
ചെങ്ങന്നൂര്‍: വെള്ളപ്പൊക്ക പ്രതിരോധത്തിനായി തയാറാക്കിയ പുതുക്കിയ ബൃഹത് പദ്ധതി നിര്‍ദേശങ്ങളിലും അപാകതയുണ്ടെന്നും ജനങ്ങളെ കേള്‍ക്കാന്‍ തയാറാകണമെന്നും മംഗലം-വാഴാര്‍ മംഗലം കര്‍മസമിതി ആവശ്യപ്പെട്ടു. ഭാവിയിലുണ്ടാകാനിടയുള്ള പ്രളയത്തെ നേരിടാനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെങ്ങന്നൂര്‍, മാനന്തവാടി നഗരസഭകളെയാണ് ആദ്യം തെരഞ്ഞെടുത്തത്. എന്നാല്‍, 2018-ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പദ്ധതി മാനന്തവാടി നഗരസഭ തള്ളിയപ്പോള്‍ ചെങ്ങന്നൂര്‍ നഗരസഭ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാനന്തവാടിയില്‍ 2010-ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാ നമാക്കി പുതിയ ബൃഹത് പദ്ധതി ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കുകയും അത് നിലവില്‍വരുകയും ചെയ്തു. മാസ്റ്റര്‍പ്ലാന്‍ 2021-ല്‍ വന്നപ്പോള്‍ മാനന്തവാടിയിലെടുത്ത നിലപാട് ചെങ്ങന്നൂര്‍ നഗരസഭയും സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ ണമാകില്ലായിരുന്നുവെന്ന് കര്‍മസമിതി ഭാരവാഹികള്‍പറയുന്നു. ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ 25 വര്‍ഷത്തെ വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച രേഖാചിത്രത്തിലെ 90 ശതമാനവും നഗരസഭയിലെ മംഗലം, ഇടനാട്, പുത്തന്‍കാവ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്.

തിരുത്തുവരുത്തിയെന്നു പറയുന്ന പുതിയ ബൃഹത് പദ്ധതിയിലും ഒട്ടേറെ അപാകമുണ്ട്. നേരത്തേയുണ്ടായിരുന്ന ഹൈറിസ്‌ക്, മീഡിയം റിസ്‌ക് എന്ന തരംതിരിവിനുപകരം വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളെ ഫ്‌ലെഡ് പ്രോണ്‍ ഒന്ന്, രണ്ട് എന്നിങ്ങനെ മാറ്റി. മൂന്നുമീറ്റര്‍ ഉയരത്തില്‍ തറ കെട്ടണമെന്നതും കെട്ടിടനിര്‍മാണത്തിലെ വിസ്തൃതിയിലുള്ള നിയന്ത്രണങ്ങളും മാറ്റിയെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. ഒരേനിരപ്പില്‍ അടുത്തടുത്ത വസ്തു പല തരംതിരിവി ലാണുള്ളത്. പമ്പാനദിയോട് ചേര്‍ന്നുള്ള പലവസ്തുവിനും പ്രശ്‌നമില്ലാതിരിക്കെ അവിടെ നിന്നു മാറിയുള്ള ചില വസ്തു ഏറ്റവും പ്രശ്‌നബാധിതമായ ഫ്‌ലെഡ് പ്രോണ്‍ രണ്ടില്‍ ഉള്‍ പ്പെടുത്തിയിരിക്കുകയാണ്.


പമ്പാനദിയുടെ ഇരുകരകളും രണ്ടു തരംതിരിവിലാണുള്ളത്. അതുപോലെ റോഡിന്റെ ഇരുവശങ്ങളിലും തരംതിരിവുണ്ട്. നിര്‍ദേശങ്ങള്‍ വന്നതോടെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭൂമിയുടെ വില്പന നടക്കുന്നില്ലെന്നും വികസനമുരടിപ്പാണ് ഉണ്ടായെതെന്നും കര്‍മസമിതി പറയുന്നു. പ്രശ്‌നത്തില്‍ മന്ത്രി സജി ചെറിയാന്‍ അടിയന്തരമായി ഇടപെടണെമെന്നും ഭാരവാഹികളായ രാജന്‍ ദാനിയേല്‍ ജേക്കബ് പി. ജേക്കബ് മുരളധരന്‍ നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.