ചേർത്തല ക്ഷേത്രത്തിലെ മാലിന്യം: ദേവസ്വംബോര്‍ഡ് പരിശോധന നടത്തി
Friday, July 26, 2024 11:41 PM IST
ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്ത്യായനീദേവി ക്ഷേത്രത്തില്‍ ശുചീകരണത്തിലും മാലിന്യനീക്കത്തിലും വീഴ്ചയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിശോധന നടത്തി. ദേവസ്വം മാവേലിക്കര ഡിവിഷന്‍ വിജിലന്‍സ് ഓഫീസര്‍ ഹരികുമാര്‍ ആണ് ക്ഷേത്രത്തില്‍ പരിശോധന നടത്തി ഭക്തജനങ്ങളില്‍നിന്നും ഉപദേശകസമിതിയില്‍നിന്നും വിവരങ്ങള്‍ തേടിയത്.

ജീവനക്കാരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളടക്കം പുനര്‍നിര്‍മിക്കേണ്ടതിന്‍റെ ആവശ്യങ്ങള്‍ ഭക്തജനങ്ങള്‍ ഉയര്‍ത്തി. ക്ഷേത്രത്തിലെ ശുചീകരണത്തിലെ വീഴ്ചകളും മാലിന്യ നിക്ഷേപവും പരിശോധിച്ച് നഗരസഭാ ആരോഗ്യ വിഭാഗം 10000 രൂപ പിഴ ചുമത്തിയിരുന്നു.

തിടപ്പള്ളിയും പാത്രം കഴുകുന്ന സ്ഥലവും പരിസരവുമെല്ലാം വൃത്തിഹീനമായിരുന്നു. ഭക്തജനങ്ങളുടെ പരാതിയെത്തുടര്‍ന്നായിരുന്നു നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.


ഭക്തജനങ്ങളുടെ പ്രതിഷേധത്തത്തുടര്‍ന്ന് ദേവസ്വംബോര്‍ഡംഗം അഡ്വ.എ.അജികുമാര്‍ ദേവസ്വം കമ്മീഷണറോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. മന്ത്രി പി.പ്രസാദ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഇടപെടല്‍. ക്ഷേത്രത്തില്‍ സമഗ്ര ശുചീകരണത്തിനു നിര്‍ദേശം നല്‍കി.

ക്ഷേത്രപരിസരത്തെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനു ബോര്‍ഡ് പദ്ധതിക്കു രൂപം നല്‍കുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

ദേവിക്ഷേത്രത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിനും അറ്റകുറ്റപ്പണകള്‍ക്കുമായി 15.44 ലക്ഷത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നടപന്തല്‍ നിര്‍മിക്കുന്നതിനും ക്ഷേത്ര പരിസരം ശുചീകരിക്കുന്നതിനും 7.46 ലക്ഷത്തിന്‍റെ അടങ്കലിനും സ്‌ട്രോംഗ് റൂം അറ്റകുറ്റപ്പണികള്‍ക്കായി 7.98 ലക്ഷത്തിനുമാണ് അനുമതി.