സ്കൂളിനു സമീപത്തെ പാലത്തിന്‍റെ കൈവരികൾ തകർന്നു
Friday, July 26, 2024 11:41 PM IST
അന്പലപ്പുഴ: സ്കൂളിനു സമീപത്തെ പാലത്തിന്‍റെ കൈവരികൾ തകർന്നു. വിദ്യാർഥികളടക്കമുള്ളവരുടെ ജീവൻ അപകടത്തിൽ. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കാപ്പിത്തോടിന്‍റെ കൈവരികളാണ് തകർന്നത്.

മാലിന്യത്തിന് കുപ്രസിദ്ധിയാർജിച്ച കാക്കാഴം കാപ്പിത്തോടിന് സമീപം ഗവ. ഹയർ സെക്കൻഡറി, എസ്എൻസി ടി ടിഐ എന്നീ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ആയിര ത്തിലധികം വിദ്യാർഥികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്. ഇത്രയും വിദ്യാർഥികൾ സഞ്ചരിക്കുന്ന പാലത്തിന്‍റെ കൈവരികൾ മാസങ്ങൾക്കു മുൻപ് തകർന്നതാണ്.

അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നിരവധി യാത്രക്കാരും വാഹനങ്ങളുമാണ് സഞ്ചരിക്കുന്നത്. അനേകം സ്കൂൾ വാഹനങ്ങളും വീതി കുറഞ്ഞ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് പാലത്തിന്‍റെ കൈവരി തകർന്നത്. ഇത് പുനഃസ്ഥാപിക്കണമെന്ന് കാട്ടി സ്കൂൾ പിടിഎ പല തവണ അധികൃതരോട് ആവശ്യപ്പെട്ടതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് പരിഹാരമായില്ല.


സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ പാലത്തിലൂടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ചില ഭാഗത്ത് കൈവരി തകർന്നുകിടക്കുകയാണ്. കാൽ തെന്നിയാൽ മാലിന്യം നിറഞ്ഞ് ദുർഗന്ധ പൂരിതമായ തോട്ടിലേക്കായിരിക്കും വീഴുക. ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും ജനപ്രതിനിധികളും നൽകിയ പരാതികളിൽ നടപടിയൊന്നുമുണ്ടാകാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.