ആവേശമുയര്‍ത്തി ടൊവീനോ എത്തി; ചമ്പക്കുളം ചുണ്ടന്‍ നീരണിഞ്ഞു
Friday, July 26, 2024 11:41 PM IST
ചമ്പക്കുളം: ആലപ്പുഴയുടെ കായികരംഗത്തെ പ്രമുഖരായ അത്‌ലറ്റിക്കോ ഡി ആലപ്പിയും പുന്നമട ബോട്ട് ക്ലബും ചേര്‍ന്ന് തുഴയെറിയുന്ന ചമ്പക്കുളം ചുണ്ടന്‍ നീരണിഞ്ഞു. രാവിലെ എട്ടിനു നടന്ന നീരണിയല്‍ ചടങ്ങില്‍ ചലച്ചിത്ര താരം ടൊവീനോ തോമസ് മുഖ്യാതിഥിയായി.

വള്ളംകളിയുടെ ചരിത്രത്തില്‍ ചമ്പക്കുളം ചുണ്ടന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതും ഈ വര്‍ഷമാണ്. ഇത്തവണ വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്നതും പുന്നമടയാണ്. രാവിലെ ഏഴുമണിയോടെതന്നെ നീരണിയല്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം വലിയ ജനസഞ്ചയം ഒഴുകിയെത്തി. ടൊവീനോ എത്തിയതോടെ തുഴച്ചില്‍കാരിലും കാഴ്ചക്കാരിലും ആവേശം അണപൊട്ടി. ആര്‍പ്പുവിളികളോടെയാണ് വള്ളം നീറ്റിലിറക്കിയത്. വള്ളത്തില്‍ ചുംബിച്ചാണ് ടൊവിനോ നീരണിയല്‍ ചടങ്ങിനു തുടക്കമിട്ടത്.


ഈ മാസം 18മുതല്‍ പുന്നമടയില്‍ ക്യാമ്പ് ചെയ്ത് ചമ്പക്കുളം ടീം പരിശീലനം നടത്തും. ആറു വര്‍ഷമായി ചമ്പക്കുളം ചുണ്ടന്‍ ഫൈനലില്‍ മത്സരിക്കുന്നുണ്ട്. ഒന്‍പതുതവണ ട്രോഫിയില്‍ മുത്തമിടാനും ചമ്പക്കുളം ചുണ്ടനായി. ലാല്‍ കുമരകമാണ ലീഡിംഗ് ക്യാപ്റ്റന്‍. ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ സന്തോഷ് ടി. കുരുവിളയാണ് ക്യാപ്റ്റന്‍. ജോഷിയാണ് പരിശീലകന്‍.

നീരണിയല്‍ ചടങ്ങില്‍ വള്ളത്തിന്‍റെ ശില്പിയെയും നേതൃത്വം നല്‍കുന്നവരെയും ടൊവിനോ പൊന്നാടയണിയിച്ച് ആദരിച്ചു.