സിറ്റി ഗ്യാസ് പദ്ധതി റോഡുകളുടെ തകര്‍ച്ചയ്ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നെന്നു പരാതി
Thursday, July 25, 2024 11:24 PM IST
ആലപ്പുഴ: വീടുകളിലേക്കു പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎന്‍ജി) എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടാനുള്ള കുഴിയെടുക്കല്‍ നഗരത്തില്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നെന്നു പരാതി ഉയര്‍ന്നതോടെ പരിഹാരം തേടി കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കമ്പനി പ്രതിനിധികളും പൊതുമരാമത്ത്, മോട്ടര്‍വാഹനവകുപ്പ് അധികൃതരും പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയും പങ്കെടുക്കും. എംഎല്‍എയാണു പരാതി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കി. പണിതീര്‍ന്ന സ്ഥലങ്ങളിലെ കുഴികള്‍ മൂടി ടാര്‍ ചെയ്തില്ലെങ്കില്‍ മഴ കനക്കുന്നതോടെ റോഡ് ചെളിക്കുളമാകുന്നതായി പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നഗരപരിധിയിലെ റോഡരികില്‍ 50 സ്ഥലങ്ങളില്‍ പൈപ്പ് സ്ഥാപിക്കാനായി കുഴികള്‍ എടുത്തിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ പൈപ്പിടല്‍ പൂര്‍ത്തിയായ 36 സ്ഥലങ്ങളില്‍ കുഴി മൂടിയിട്ടുണ്ടെങ്കിലും ഇവിടെയെല്ലാം ബാരിക്കേഡ് വച്ചതോടെ റോഡിന്‍റെ വീതി പാതിയായി.


പൈപ്പിടല്‍ പൂര്‍ത്തിയാകാത്ത ചില സ്ഥലങ്ങളിലും മഴമൂലം പണി നടക്കാത്തതിനാല്‍ കുഴികള്‍ മൂടിയിട്ടുണ്ട്. എന്നാല്‍, വീണ്ടും പണി ആരംഭിക്കുമ്പോള്‍ കുഴി വീണ്ടും തുറക്കേണ്ടിവരും. അതേസമയം നാലു കുഴികള്‍ മാത്രമാണ് മൂടാന്‍ ബാക്കിയുള്ളതെന്നാണു പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള എജി ആന്‍ഡ് പി പ്രഥം ലിമിറ്റഡിന്‍റെ വിശദീകരണം.