മെഡി. കോളജ് ആശുപത്രി റോഡിലെ കുഴികള്‍ക്ക് താത്കാലിക പരിഹാരം
Thursday, July 25, 2024 11:24 PM IST
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതിയിലേക്കുള്ള റോഡിലെ കുഴികള്‍ക്ക് താത്കാലിക പരിഹാരമായി. ദേശീയപാതയില്‍ ആശുപത്രിയുടെ പ്രധാനകവാടം മുതല്‍ മാസങ്ങളായി കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയായിരുന്നു. റോഡിന്‍റെ ദുരവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.

രോഗികളുമായി എത്തുന്ന ആംബുലൻസിനും ഓട്ടോക്കാര്‍ക്കും കുഴിയൊരു വെല്ലുവിളിയായിരുന്നു. പൊതുമരാമത്ത് നിരത്തുവിഭാഗമാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് നിരത്തുവിഭാഗം ഇതിനുള്ള നിര്‍ദേശം നല്‍കുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്തിരുന്നില്ല.


ഇത്തവണത്തെ കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒരാഴ്ചയായുണ്ടായ ശക്തമായ മഴയില്‍ ആശുപത്രിയിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് ആംബുലന്‍സും ഓട്ടോക്കാരും പലതവണ പരാതി ഉയര്‍ത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ്  ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനിയുടെ പ്രോജക്റ്റ്‌ മാനേജർ ഹരീഷ്,  സൂപ്പർവൈസർ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

എന്നാല്‍, മഴയത്തും ടാറിംഗ് ജോലികള്‍ നടക്കുന്നത് ടാറിംഗ് ബലപ്പെടുമോ എന്ന സംശയത്തിലാണ്.