റോഡ് നിർമിക്കാൻ ചാലുകൾ അടച്ചു; കൃഷി ചെയ്യാൻ കഴിയാതെ കർഷകർ
Thursday, July 25, 2024 11:24 PM IST
അമ്പലപ്പുഴ: റോഡ് നിർമാണത്തിനായി പാടശേഖരത്തേക്ക് വെള്ളമെത്തിക്കുന്ന ചാലുകൾ അടച്ചു. കൃഷി ചെയ്യാൻ കഴിയാതെ കർഷകർ. കരുമാടിക്കുട്ടൻ സ്മൃതിമണ്ഡപം മുതൽ കരുവാറ്റ കന്നുകാലിപ്പാലം വരെ നടക്കുന്ന റോഡ് നിർമാണത്തിനിടെയാണ് പുറക്കാട് ഗ്രേസിംഗ് ബ്ലോക്ക് പാടശേഖരത്തിന്‍റെ ചാലുകൾ അടച്ചത്. 290 ഏക്കറുള്ള പാടശേഖരത്തിലെ 11 ഏക്കർ നെൽകൃഷിയാണ് ഇതിനെത്തുടർന്ന് പ്രതിസന്ധിയിലായത്. ഏകദേശം 300 മീറ്റർ നീളത്തിലാണ് ചാലുകൾ അടഞ്ഞത്. സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ റോഡ് നിർമാണത്തിന്‍റെ ഉദ്ഘാടനം ഏതാനും മാസം മുൻപ് മന്ത്രി മുഹമ്മദ് റിയാസാണ് കരുമാടിയിൽ നിർവഹിച്ചത്.

നടീൽ നടക്കേണ്ട
സമയം

റോഡ് നിർമാണം പുരോഗമിക്കുകയാണ്. ഇതിനിടെ ഇവിടെ റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള ചാലുകൾ അടച്ചതോടെ മാസങ്ങൾക്കു മുൻപ് ആരംഭിക്കേണ്ട രണ്ടാം കൃഷി ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. റോഡു നിർമാണത്തിനായി സൗജന്യമായി ഇവിടെ കർഷകർ രണ്ട് ഏക്കറോളം സ്ഥലം വിട്ടു നൽകിയിരുന്നു. എന്നിട്ടും തങ്ങൾക്ക് കൃഷി ചെയ്യാൻ അധികൃതർ സാഹചര്യമൊരുക്കിയില്ലെന്നാണ് പാടശേഖരസമിതി ഭാരവാഹികളുടെ പരാതി. പാടശേഖരത്ത് ഇപ്പോൾ നടീൽ നടക്കേണ്ട സമയമാണ്. ചാലുകൾ അടഞ്ഞതോടെ വെള്ളം കയറിയിറക്കാൻ കഴിയാതെ വന്നതോടെയാണ് കൃഷി ചെയ്യാൻ കഴിയാതെ വന്നത്. കൃഷി നിലച്ചതോടെ കർഷകരുടെ ഏക വരുമാനമാർഗവും നിലച്ചിരിക്കുകയാണ്.


വൈദ്യുത പോസ്റ്റുകൾ മാറ്റണം

കഴിഞ്ഞവർഷം വരെ കൃഷി ചെയ്തപ്പോൾ ഒരേക്കറിന് 30 ക്വിന്‍റൽ വരെ വിളവും ലഭിച്ചിരുന്നു. പാടശേഖരത്തിന്‍റെ നടുക്ക് സ്ഥിതി ചെയ്യുന്ന വൈദ്യുത പോസ്റ്റുകൾ റോഡ് നിർമാണത്തിന്‍റെ ഭാഗമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇത് മാറ്റി സ്ഥാപിക്കാത്തതും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിക്കാണ് റോഡു നിർമാണക്കരാർ നൽകിയിരിക്കുന്നത്. കൃഷി ചെയ്യാൻ ചാലുകൾ പൂർവസ്ഥിതിയിലാക്കാൻ കരാർ കമ്പനിക്ക് അധികൃതർ നിർദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം.