പ്രളയം കഴിഞ്ഞിട്ട് ആറു വർഷം രൂപരേഖയില്ലാതെ നഗരവികസനം
Thursday, July 25, 2024 11:24 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിനെ മുക്കിയ 2018ലെ പ്രളയംകഴിഞ്ഞ് ആറുവർഷമായിട്ടും നഗരവികസനത്തിനനുയോജ്യമായ രൂപരേഖ അഭിപ്രായ സമന്വയത്തിലൂടെ തയാറാക്കുന്നതിൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങൾ പരാജയപ്പെട്ടു. പമ്പാ നദീതടത്തിൽ വരുന്ന നഗരങ്ങളിൽ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ പര്യാപ്തമായ വികസനരൂപരേഖ തയാറാക്കാനാണു തീരുമാനിച്ചത്.

എന്നാൽ, തുടക്കംമുതൽ രൂപരേഖയെ സംബന്ധിച്ച് ആക്ഷേപങ്ങളുയർന്നിരുന്നു. കാലവർഷക്കാലത്ത് പമ്പയിൽ ജലമുയരുമ്പോൾ നദിയോടുചേർന്നു താമസിക്കുന്ന കുടുംബങ്ങളെ കിഴക്കേനട ഗവ.യുപി സ്കൂളിൽ മാറ്റിത്താമസിപ്പിക്കുകയാണ് ഇപ്പോഴും. പ്രളയം രൂക്ഷമായി ബാധിച്ച തിരുവൻവണ്ടൂരിലെ നന്നാടു പ്രദേശത്തെ ഏതാനും കുടുംബങ്ങളെ ജലനിരപ്പുയരുമ്പോൾത്തന്നെ ക്യാംപിലേക്കുമാറാൻ അധികൃതർ ആവശ്യപ്പെടും.

ഇനിയൊരു ദുരന്തമുണ്ടായാൽ നേരിടുന്നതിനു കൂടിയാണ് ബൃഹത് പദ്ധതിയെന്നായിരുന്നു അധികൃതർ പറഞ്ഞത്. 2021-2041 പഴയ കരട് മാസ്റ്റർപ്ലാനിൽ ചെങ്ങന്നൂർ നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ അതിതീവ്ര ദുരന്ത ബാധിതമേഖലയായി കണക്കാക്കിയിരുന്നു. എന്നാൽ, ഇതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതോടെ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നു.


മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിൽ നടത്തിയ യോഗതീരുമാനപ്രകാരം നിർമാണത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനും വീണ്ടും സർവേ നടത്തി ബൃഹത് പദ്ധതിയുടെ കരട് പുനഃപ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. എന്നാൽ, നഗരസഭാ ഉദ്യോഗസ്ഥർ നിർമാണങ്ങൾക്ക് അനുമതി നൽകുന്നില്ലെന്നാണ് ആരോപണം.

ഇതുമൂലം ലൈഫ് പദ്ധതിയിൽനിന്നനുവദിച്ച വീടുകളുടെ നിർമാണംപോലും തടസപ്പെട്ടെന്നും പരാതിയുണ്ടായി. പരാതികളേറിയപ്പോഴാണ് മാറ്റങ്ങളോടെ ബൃഹത് പദ്ധതി പുനഃപ്രസിദ്ധീകരിക്കാൻ കരടു തയാറാക്കിയത്. ഈ കരടിനെച്ചൊല്ലിയും തർക്കമുയർന്നിട്ടുണ്ട്. നിർമാണം തടസപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് കരടെന്നാണ് ആരോപണം. എന്നാൽ, കരട് പുനഃപ്രസിദ്ധീകരിച്ചില്ലെങ്കിൽ പഴയ മാസ്റ്റർ പ്ലാൻ നിലനിൽക്കുമെന്നും നിർമാണം തടസപ്പെടുമെന്നുമാണ് നഗര സഭാധികൃതർ പറയുന്നത്. അടുത്ത കൗൺസിലിൽ കരട് അവതരിപ്പിച്ചശേഷം പുനഃപ്രസിദ്ധീകരിക്കാനാണ് നഗരസഭയുടെ നീക്കം.