നെഹ്റുട്രോഫി ജലോത്സവം ഹരിതചട്ടത്തില്‍
Thursday, July 25, 2024 11:24 PM IST
ആലപ്പുഴ: പുന്നമടക്കായലിൽ ഓഗ സ്റ്റ് പത്തിന് നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് സേവ് വേമ്പനാട് സന്ദേശത്തോടെ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.

ജില്ലാകോടതി പാലം മുതല്‍ കിഴക്കോട്ട് പുന്നമട ബോട്ടുജെട്ടി വരെയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി പരിസരവും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിക്കും. പവലിയനിലും ഗ്യാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാലാണെന്ന് ഉറപ്പുവരുത്തും. പരസ്യ നോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണമായും ഒഴിവാക്കും.

ഗ്രീന്‍ സോണില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കും. കുടിവെള്ള കുപ്പികള്‍, ഭക്ഷണപ്പൊ തികള്‍ സ്‌നാക്‌സ് പാക്കറ്റ് എന്നിവയില്‍ സ്റ്റിക്കറുകള്‍ പതിച്ച് 10 രൂപ ഈടാക്കും. അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍, പാക്കറ്റുകള്‍ തിരികെ ഹാജരാക്കുന്ന മുറയ്ക്ക് തുക തിരികെ നല്‍കും.

ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി ഗ്രീന്‍ സോണ്‍ മേഖലയില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താത്കാലിക ബിന്നുകള്‍ സ്ഥാപിച്ച് ബിന്നുകള്‍ക്കു സമീപം നഗരസഭാ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള വോളന്‍റിയര്‍മാര്‍മാരുടെ സേവനം ഉറപ്പാക്കും.

ജലോത്സവം നടക്കുന്ന ദിവസം രാവിലെ 6 മുതല്‍ ജില്ലാകോടതി പാലത്തിനു സമീപം, പുന്നമട ഫിനിഷിംഗ് പോയിന്‍റ്, സ്റ്റാര്‍ട്ടിംഗ് പോയിന്റ്, മാതാ ജെട്ടി, കുര്യച്ചന്‍ കുരിശടി എന്നിവിടങ്ങളില്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹരിതചട്ടം പാലിക്കുന്നതിനാവശ്യമായ പരിശോധന കര്‍ശനമാക്കി പവലിയനിലേക്കു കൊണ്ടുപോകുന്ന കുടിവെള്ള കുപ്പികള്‍, സ്‌നാക്‌സ് പാക്കറ്റുകള്‍ എന്നിവയില്‍ 10 രൂപ ഈടാക്കി സ്റ്റിക്കര്‍ പതിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കും. പവലിയനിലും ഗ്യാലറികളിലും മാലിന്യങ്ങളും പാഴ്‌വസ്തുക്കളും ജലാശയങ്ങളിലേക്ക് വീഴുന്നത് ഒഴിവാക്കുന്നതിനായി താത്കാ ലിക ബിന്നുകള്‍ സ്ഥാപിച്ച് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. സൗജന്യ കുടിവെള്ള വിതരണം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍ ക്രമീകരിക്കും.


ഹരിതചട്ടം പാലിക്കുന്നതിന്‍റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചാരണവും വ്യാപിപ്പിക്കും. ആവശ്യമായ കേന്ദങ്ങളില്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള‍ ഉപയോഗിച്ചുള്ള ശുചിത്വ സന്ദേശ ബോര്‍ഡുകളും സ്ഥാപിക്കും.

ജലോത്സവത്തിനു മുന്നോടിയായി നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ബോധവത്കരണത്തിന്‍റെ ഭാഗമായി വൈഎംസിഎ മുതല്‍ പുന്നമട ഫിനിഷിംഗ് പോയിന്‍റ് വരെ ജലാശയങ്ങള്‍ ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കും.

ജലമേളയ്ക്കുശേഷം ജനപ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍, തൊഴിലാളികള്‍, ഹരിതകര്‍മസേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പവലിയനും റോഡും ശുചീകരിച്ച് വൃത്തിയാക്കും.

നഗരസഭയുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ അമ്പിളി അരവിന്ദ്, സുമ, ലിന്‍റ ഫ്രാന്‍സിസ്, പ്രജിത കണ്ണന്‍, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.എ. ഷാംകുമാര്‍, കെ. കൃഷ്ണമോഹന്‍, ശങ്കര്‍ മണി, എം. ജിഷ, ഹരിതകേരളമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വി. രേഷ്മ എന്നിവര്‍ പങ്കെടുത്തു.