ജനറൽ ആശുപത്രിയുടെ അനാസ്ഥ: സിറിഞ്ചും പഞ്ഞിയും ഒഴുകിനടക്കുന്നു
Wednesday, July 24, 2024 11:09 PM IST
ആലപ്പുഴ: കനത്ത മഴയില്‍ ജനറല്‍ ആശുപത്രി വളപ്പിലെ സിറിഞ്ചും പഞ്ഞിയുമടക്കമുള്ള മാലിന്യങ്ങള്‍ പ്രദേശത്തെ വീടുകളിലേക്ക് ഒഴുകിയെത്തുന്നു. ആശുപത്രിയുടെ പിറകുവശത്ത് വടക്കു കിഴക്കു ഭാഗത്തായി താമസിക്കുന്ന എംഒ വാര്‍ഡ്, പാലസ് വാര്‍ഡ് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതത്തിലായത്.

ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയെങ്കിലും നടപടിയില്ല. ആശുപത്രിയുടെ പിറകിലെ മതില്‍ വര്‍ഷങ്ങളായി പൊളിഞ്ഞുകിടക്കുകയാണ്. രണ്ടാഴ്ച മുന്‍പ്, മതില്‍ നിര്‍മിക്കാന്‍ വലിയ കുഴിയെടുത്തു. മഴ തുടങ്ങിയതോടെ ആശുപത്രി വളപ്പില്‍നിന്നുള്ള മാലിന്യങ്ങള്‍ ഈ കുഴിയിലേക്കും പിന്നീട് റോഡിലേക്കും സമീപ വീടുകളിലേക്കും ഒഴുകാന്‍ തുടങ്ങി.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. രണ്ടു ദിവസമായി മഴയ്ക്കു ശമനമുള്ളതിനാല്‍ വീടുകളിലെ വെള്ളക്കെട്ടിനു കുറവുണ്ട്. എന്നാല്‍, മതിലിനു വേണ്ടി എടുത്ത കുഴിയില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്.


ആശുപത്രിയില്‍നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. തെരുവുനായ ശല്യവും രൂക്ഷമാണ്. നാട്ടുകാര്‍ കെ.സി. വേണുഗോപാല്‍ എംപിക്കു പരാതി നല്‍കിയിരുന്നു.

എംപി ആശുപത്രി സൂപ്രണ്ടിനു മതില്‍നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ നടപടി ഉണ്ടായില്ല. മഴ ശക്തമായാല്‍ മലിനജലം വീണ്ടും വീടുകളിലേക്കെത്തുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.