റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യപ്രശ്‌നം പരിഹരിക്കും
Wednesday, July 24, 2024 11:09 PM IST
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഡ്രെയിനേജുകളും പരിസര പ്രദേശത്തെ തോടുകളിലെ മാലിന്യവും അടിയന്തരമായി നീക്കം ചെയ്യാന്‍ തീരുമാനം. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേയുടെ അധീനതയില്‍ വരുന്ന സ്ഥലങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് എച്ച്. സലാം എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു.

കഴിഞ്ഞമാസം തോട് കൈയേ റിയുള്ള നിര്‍മാണം എംഎല്‍എയും ജില്ലാ കളക്ടറും നേരിട്ടെത്തി നിര്‍ത്തിവപ്പിച്ചിരുന്നു. ഇലവന്തിതോട് വൃത്തിയാക്കാനുള്ള നടപടി കൈക്കൊള്ളാന്‍ റെയില്‍വേ, നഗരസഭ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നു ട്രെയിനുകളില്‍നിന്നുള്ള മാലിന്യം സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടിരുന്നു.

മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുത്തവര്‍ മാലിന്യം യഥാസമയം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ടോ എന്ന് റയില്‍വേ ഉറപ്പുവരുത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നും തീരുമാനിച്ചു. പരിസരത്ത് മാലിന്യം തള്ളുന്നത് കര്‍ശനമായി തടയും.


റെയില്‍വേ ട്രാക്കുകളുടെ അടിയിലൂടെ നൂറു മീറ്റര്‍ നീളത്തിലുള്ള ഡ്രെയിനേജ് സംവിധാനത്തിന് നിലവിലുള്ള ഒരു ഓപ്പണിംഗിനു പുറമേ രണ്ടു പ്രത്യേക ഓപ്പണിംഗ് കൂടി ഉള്‍പ്പെടുത്തും. ഡ്രെയിനേജില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം റെയില്‍വേ 10 ദിവസത്തിനകം നീക്കം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ ജെന്‍ റോബോട്ടിന്‍റെ സൗകര്യം ഉപയോഗപ്പെടുത്തണം. 20 മീറ്റര്‍ നീളത്തിലുള്ള മറ്റ് രണ്ട് ഡ്രൈനേജുകളിലെ മാലിന്യം 31-നു മുന്‍പായി നീക്കാനും ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കളക്ടര്‍ അലക്‌സ് വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, കൗണ്‍സിലര്‍ പ്രഭാ ശശികുമാര്‍, നഗരസഭാ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.