പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ
Wednesday, July 24, 2024 10:57 PM IST
മാന്നാർ: ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് തൃപ്പെരുംതുറ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് എൻആർസി സൂപ്പർ മാർക്കറ്റിന് 10,000 രൂപയും ദീപ മെഡിക്കൽസിന് 5,000 രൂപയും പിഴയിട്ടു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി എൻആർസി സൂപ്പർ മാർക്കറ്റിലും കണ്ടെത്തി.

ആരോഗ്യകേന്ദ്രത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അംഗീകാരമില്ലെന്നും ഭക്ഷണമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ കൃത്യമായ സംവിധാനമില്ലെന്നും സ്ക്വാഡ് കണ്ടെത്തി. പഞ്ചായത്ത് കോംപ്ലക്സിന്‍റെ അകത്തുള്ള മാർക്കറ്റിലെ കാനയിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനും മാർക്കറ്റ് പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും പഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി.


മാർക്കറ്റ് റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനും തുടർന്ന് മാലിന്യമിടുന്നില്ലെന്ന് ഉറപ്പുവരുത്താനും പഞ്ചായത്തിന് നിർദേ ശം നൽകി. ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലെ മഹാത്മ ഗേൾസ് ഹൈസ്കൂൾ, കളരിക്കൽ ഗവ എൽപി സ്കൂൾ, അംഗൻവാടി അടക്കമുള്ള 17 സ്ഥാപനങ്ങൾ പരിശോധിക്കുകയും 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. തദ്ദേശ സ്വയംഭരണവകുപ്പ്, ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൽ ജോയിൻ്റ് ബിഡിയോ ബിന്ദു വി. നായർ, എക്സ്റ്റൻഷൻ ഓഫീസർ സെറീന പി.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.