നെൽവിത്ത് സംസ്‌കരണകേന്ദ്രത്തിലെ മാലിന്യപ്രശ്നത്തിനു പരിഹാരമാകുന്നു
Tuesday, July 23, 2024 11:40 PM IST
അന്പലപ്പുഴ: നെൽവിത്ത് സംസ്‌കരണകേന്ദ്രത്തിലെ മലിനീകരണപ്രശ്നത്തിനു ശാശ്വത പരിഹാരമാകുന്നു. കളര്‍കോട് പ്രവര്‍ത്തിക്കുന്ന നെല്‍വിത്ത് സംസ്‌കരണ യൂണിറ്റില്‍നിന്ന് പുറത്തുവരുന്ന പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണ പ്രശ്നത്തിനു ശാശ്വതമായ പരിഹാരമാകുന്നു.

ഇവിടെനിന്നു പുറത്തേക്കു വരുന്ന പൊടിപടലങ്ങൾ പരിസരവാസികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് എച്ച്. സലാം എംഎല്‍എയുടെ നിർദേശാനുസരണം കളക്ടറേറ്റില്‍ വിളിച്ച യോഗത്തിലാണ് പ്രശ്നപരിഹാരമായത്.

നെല്‍വിത്ത് സംസ്‌കരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന പൊടിപടലങ്ങള്‍ പുറത്തേക്കു പോകാതെ പ്രത്യേക ചേംബര്‍ നിര്‍മിച്ച് യൂണിറ്റിനുള്ളില്‍ തന്നെ ശേഖരിക്കും. ഇതോടെ പൊടിപടലങ്ങള്‍ യൂണിറ്റിനു പുറത്തുള്ള പ്രദേശങ്ങളില്‍ പടരുന്നത് ഇല്ലാതാകും. ചേമ്പര്‍ നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി അടിയന്തരമായി ടെണ്ടർ ചെയ്യാൻ തീരുമാനിച്ചു. ഓഗസ്റ്റ് 31നകം നിർമാണം പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ നടപടികള്‍ ഇന്നുതന്നെ ആരംഭിക്കും.


യൂണിറ്റിലെ അടുത്തഘട്ട നെല്ല് സംസ്‌കരണ പ്രവൃത്തികള്‍, ചേമ്പര്‍ നിര്‍മാണത്തിനുശേഷം മാത്രം ആരംഭിക്കാനും തീരുമാനമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ക്വിന്‍റൽ കണക്കിന് നെൽവിത്ത് ഗ്രേഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് പൊടിപടലങ്ങൾ വ്യാപകമായി അന്തരീക്ഷത്തിൽ പടരുന്നത്. ഇതു സമീപവാസികളിൽ ശ്വാസകോശ രോഗമുൾപ്പെടെ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ എച്ച്. സലാം എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യത്തെത്തുടർന്നാണ് എംഎൽഎ യോഗം വിളിച്ചുചേർത്തത്.

കളക്ടര്‍ അലക്‌സ് വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി. സ്മിത, അസി. ഡയറക്ടർ ഷബ്നാസ് പടിയത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്‍റ് എൻജിനിയർമാരായ ആര്യാ പ്രസന്നൻ, ലിസ് മരിയ തുടങ്ങിയവർ പങ്കെടുത്തു.