നാട്ടുകാർക്കു ഭീഷണിയായി മുളന്തോട്ടിലെ മാലിന്യം
Tuesday, July 23, 2024 11:40 PM IST
ചെങ്ങന്നൂർ: ജനങ്ങൾക്ക് ആരോഗ്യഭീഷണി ഉയർത്തി മുളന്തോട്ടിൽ മാലിന്യം നിറഞ്ഞു. തിരുവൻവണ്ടൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പഴയ വരട്ടാറിന്‍റെ ഭാഗമായ മുളന്തോട്ടിലാണ് സമീപവാസികളുടെ ജീവിതം ദുഃസഹമാക്കി മാസങ്ങളായി മാലിന്യം കെട്ടിനിൽക്കുന്നത്.

ഇവ ഗുരുതര ആരോഗ്യപ്രതിസന്ധിയുണ്ടാക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടു. കൊതുകുശല്യവും ദുർഗന്ധവും അസഹ്യമാണ്. കുട്ടികളിലും മറ്റും ത്വക്ക് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു.

നീരൊഴുക്ക് നിലച്ചതാണു ഖരമാലിന്യങ്ങൾ കെട്ടിക്കിടക്കാൻ കാരണം. കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് കെട്ടിക്കിടക്കുന്ന മാലിന്യം തോടിന്‍റെ ഒരുഭാഗത്തേക്ക് അടിഞ്ഞു.
പൈപ്പ് സ്ഥാപിച്ചിട്ടില്ല

തോടിനു മധ്യത്തിലൂടെയുള്ള പഞ്ചായത്ത് റോഡായ വടുതലപ്പടി-തൈപ്പറമ്പിൽപ്പടി റോഡിന്‍റെ ഇരുഭാഗത്തായി വെള്ളം കെട്ടിനിൽക്കുകയാണ്.

ഇത് ഒഴുകിപ്പോകണമെങ്കിൽ തോട്ടിൽ മാൻഹോൾ പൈപ്പ് സ്ഥാപിക്കണം. എന്നാൽ, റോഡുനിർമാണം പൂർത്തിയാകാത്തതിനാൽ പൈപ്പ് സ്ഥാപിച്ചിട്ടില്ല. തോട്ടിലെ നീരൊഴുക്ക് സുഗമമാക്കണമെങ്കിൽ ഇറിഗേഷൻ വകുപ്പ് വിചാരിച്ചാൽ മാത്രമേ നടക്കുകയുള്ളൂ എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.


2017ൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വരട്ടാർ പുനരുജ്ജീവന പദ്ധതിക്ക് സമാന്തരമായിത്തന്നെ മുളന്തോടിന്‍റെ നവീകരണത്തിനു ജനകീയശ്രമം നടന്നിരുന്നു. തോടിന്‍റെ പകുതിയിൽക്കൂടുതൽ ഭാഗം നവീകരിക്കുകയും ചെയ്തു. എന്നാൽ, മുഴുവൻ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. റോഡു നിർമാണത്തിലെ തടസങ്ങൾ പദ്ധതിക്കു വിലങ്ങുതടിയായി. ഇതോടെ തോട്ടിൽ മാലിന്യങ്ങളടിഞ്ഞു തുടങ്ങി.

തോട്ടിലെ നീരൊഴുക്ക്

മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ തോട്ടിൽ തള്ളുന്നുണ്ട്. ഇതാണ് തീരവാസികളെ ആശങ്കയിലാക്കുന്നതും. തോട്ടിലെ നീരൊഴുക്ക് സുഗമമാക്കിയെങ്കിൽ മാത്രമേ പ്രശ്നത്തിനു ശാശ്വതപരിഹാരമാകൂ. ഇപ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകിപ്പോകണമെങ്കിൽ തോട് ആഴംകൂട്ടി വൃത്തിയാക്കണം.

അതോടൊപ്പം നീരൊഴുക്കിനുള്ള മാർഗങ്ങൾ തുറക്കുകയും വേണം. ഇങ്ങനെ ചെയ്താൽ മാലിന്യം വരട്ടാറിലൂടെ ഒഴുകിപ്പോകും. ഇതിനുള്ള ഇടപെടൽ ജലസേചനവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.