വ്യാപാരസ്ഥാപനത്തിന്‍റെ മതിൽ അപകടഭീഷണിയിൽ
Tuesday, July 23, 2024 11:40 PM IST
അന്പലപ്പുഴ: വ്യാപാരസ്ഥാപനത്തിന്‍റെ മതിൽ അപകടഭീഷണിയിൽ. നാട്ടുകാർ സഞ്ചരിക്കുന്നത് ജീവൻ പണയം വച്ച്. അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്ത് ദേശീയപാതയുടെ കിഴക്ക് സ്വകാര്യ സൂപ്പർമാർക്കറ്റിന്‍റെ മതിലാണ് തകർച്ചാഭീഷണിയിൽ സ്ഥിതി ചെയ്യുന്നത്.

ഏതാനും വർഷം മുൻപാണ് ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയത്. സ്ഥാപനത്തിന്‍റെ കിഴക്കു ഭാഗത്തെ മതിലാണ് ഇപ്പോൾ തകർച്ചാഭീഷണിയിൽ നിൽക്കുന്നത്. ഈ പ്രദേശത്തെ നാലു കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാനുള്ള ഏക വഴിയാണിത്. ജീവൻ പണയം വച്ചാണ് ഇവർ ഇതിലൂടെ സഞ്ചരിക്കുന്നത്.

എതു നിമിഷവും നിലം പൊത്താമെന്ന രീതിയിലാണ് മതിൽ നിൽക്കുന്നത്. സ്ഥാപനത്തിലെ സെപ്റ്റിക് ടാങ്കിലെ ഉൾപ്പെടെയുള്ള മലിനജലം വഴിയിലേക്കാണ് ഒഴുക്കി വിടുന്നത്. ഒരു മീറ്റർ പോലും വീതിയില്ലാത്ത വഴിയിലൂടെ മഴ സമയത്ത് കുടപിടിച്ചുപോലും നടക്കാൻ കഴിയില്ല. ശക്തമായ കാറ്റിലും മഴയിലും നെഞ്ചിടിപ്പോടെയാണ് ഇവിടെ കഴിയുന്നത്. മതിലിന് എതിർവശത്തുള്ള വീട്ടുടമയുടെ മതിലും തകർച്ചാ ഭീഷണിയിലാണ്.


തങ്ങളുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ ജനപ്രതിനിധികൾക്കു പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി. ഏതാനും നാൾ മുൻപ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. വ്യാപാര സ്ഥാപനത്തിന്‍റെ മതിലിന്‍റെ ഫൗണ്ടേഷൻ വിണ്ടുനിൽക്കുകയാണ്. തങ്ങൾ സഞ്ചരിക്കുന്ന വഴിക്ക് വീതികൂട്ടിയില്ലെങ്കിലും ജീവനു ഭീഷണിയായി നിൽക്കുന്ന മതിലിന്‍റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.