കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു
Tuesday, July 23, 2024 11:40 PM IST
മാവേലിക്കര: ജയിൽ മോചിതനായശേഷം കൊല്ലം, ആലപ്പുഴ ജില്ലകളിൽ വ്യാപകമായി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കൊല്ലം ശുരനാട് സ്വദേശി പക്കി സുബൈർ എന്ന സുബൈറിനെ മാവേലിക്കര പോലീസ് കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ സ്ഥാപനങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

മാവേലിക്കര സ്നേഹ മെഡിക്കൽസ്, സുശ്രീമ സ്റ്റോർഴ്സ് എന്നിവിടങ്ങളിലും മോഷണശ്രമം നടത്തിയ സ്ഥലങ്ങളിലും മോഷണശേഷം കുളിക്കുന്ന സ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 14ന് മോഷണം കഴിഞ്ഞു തിരിച്ചു കൊല്ലത്ത് പോകാൻ മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ ഒളിച്ചിരിക്കുമ്പോഴാണ് പക്കി സുബൈറിനെ മാവേലിക്കര പോലീസ് പിടികൂടിയത്. കുറത്തിക്കാട്, വള്ളികുന്നം കായംകുളം, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകൾ പക്കിയെ കസ്റ്റഡിയിൽ വാങ്ങുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചു.


തെളിവെടിപ്പുകൾക്ക് മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്, പോലീസ് സബ് ഇൻസ്‌പെക്ടറൻമാരായ നൗഷാദ്, നിസാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബോധിൻ, അജീഷ് എന്നിവർ നേതൃത്വം നൽകി.