ആലപ്പുഴ നഗരത്തിലെ ബേക്കേഴ്സ് ആൻഡ് കാറ്ററിംഗ് യൂണിറ്റിൽ തീ
Friday, March 1, 2024 11:19 PM IST
ആലപ്പുഴ: നഗരമധ്യത്തിലെ ലേ ബോൺ ബേക്കേഴ്സ് ആൻഡ് കാറ്ററിംഗ് യൂണിറ്റിലെ എസി പൊട്ടിത്തെറിച്ച് തീപിടിത്തം. ഇന്നലെ വൈകിട്ട് 3.45നാണ് ഇരുമ്പുപാലത്തിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സിന്‍റെ സമയോചിതമായ ഇടപെടലുകൾ വൻദുരന്തം ഒഴിവാക്കി. രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ജീവനക്കാരനു വീണു പരിക്കേറ്റു. ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിലെ ഫയർമാൻ അമൃത് ജിത്ത് (36) ആണ് പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഒരുമണിക്കൂർ നേരം വൈഎംസിഎ-ഇരുമ്പു പാലം റോഡിൽ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ ഫയർഫോഴ്സിന്‍റെ മൂന്നു യൂണിറ്റ് സംഘമെത്തിയാണ് ബേക്കേഴ്സിന്‍റെ രണ്ടാം നിലയിലെ എസി പൊട്ടിത്തെറിച്ച് ഷോർട്ട് സർക്ക്യൂട്ടിലൂടെയുണ്ടായ തീപിടിത്തം അണച്ചത്. സേനഅംഗം അമൃത് ജിത്ത് പൊള്ളൽ ഏൽക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് മുകളിലത്തെ നിലയിൽ കയറി. ജനൽ തുറക്കാനായി മേൽക്കൂരയിലെ റ പോലെയുള്ള ഡ്രസ് വർക്കിൽ ചവിട്ടി.


ഈഭാഗം തകർന്ന് 10 അടി താഴ്ചയിലേക്ക് അമൃത് ജിത്ത് വീഴുകയായിരുന്നു. തലയിൽ ധരിച്ചിരുന്ന ഹെൽമെറ്റിന്‍റെ അകം ഇളകി ചിലഭാഗങ്ങൾ തലയിൽ തറച്ചു കയറിയാണ് പരിക്കേറ്റത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ച അമൃത് ജിത്തിന്‍റെ തലയിലെ മുറിവിൽ 4 തുന്നലിട്ടു. ഫയർഫോഴ്സ് ജീവനക്കാർ ഒരുമണിക്കൂർ നേരം വെള്ളം പമ്പ് ചെയ്ത് തീയണച്ചു. സമീപത്തേക്ക് തീ ആളിപടരാതിരിക്കാൻ മുൻകരുതലും എടുത്തു.

ഈ സമയം കടയിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. കേക്കാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ എസ്. പ്രസാദ്, അസി. സ്റ്റേഷൻ ഓഫീസർ ജയസിംഹൻ, ഫയർമാൻന്മാരായ വിജയ്, ശശി, അഭിലാഷ്, രതീഷ്, ജസ്റ്റിൻ ജേക്കബ്, ലോറൻസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.