ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജില്ലയിൽനിന്നു പുറത്താക്കി
Friday, August 23, 2024 2:53 AM IST
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും ഒരു വർഷത്തേക്കു വിലക്ക് ഏർപ്പെടുത്തി. അടൂർ പറക്കോട് തറയിൽ വീട്ടിൽ ഷംനാദിനെ (മാരി-31)യാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയത്.

ജില്ലാ പോലീസ് മേധാവിയായിരുന്ന വി. അജിത്ത് ജൂലൈ നാലിനു നൽകിയ റിപ്പോർട്ടിനെത്തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2017 മുതൽ ഷംനാദ് നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയും, ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവന്നയാളെന്ന നിലയിലാണ് ഷംനാദിനെതിരേ നടപടി.

വധശ്രമം, സംഘംചേർന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം, കഠിന ദേഹോദ്രവം ഏല്പിക്കൽ, നിയമവിരുദ്ധമായി ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.

അടൂർ പോലീസ് സ്റ്റേഷനിലെ നാലു കേസിലും പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസിലും പ്രതിയാണ്. കൂടാതെ ചങ്ങനാശേരി പോലീസ് എടുത്ത വധശ്രമ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ കേസിലും കോടതിയിൽ വിചാരണ നടപടി നടന്നുവരികയാണ്. അടൂർ പോലീസ് സ്റ്റേഷനിൽ അറിയപ്പെടുന്ന റൗഡി ഗണത്തിൽപ്പെടുന്ന ആളാണ് പ്രതി.


നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്തതിനെതുടർന്ന്, അടൂർ പോലീസ് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കുകയും, ഇയാൾക്കെതിരേ കോടതി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്.

കോടതിയിൽ ഹാജരാകുന്നതിനും, അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ മുൻ‌കൂർ രേഖാമൂലമുള്ള അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാമെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.