പ്രതിഷ്ഠാദിനത്തിൽ ആറന്മുളയിൽ സമർപ്പണ ചടങ്ങുകളുമായി പള്ളിയോടങ്ങൾ
Friday, August 23, 2024 2:53 AM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിൽ ആറന്മുള പള്ളിയോടങ്ങൾ പന്പാനദിയിൽ അലങ്കാര വിഭൂഷിതരായി ജലകേളി നടത്തി. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ പതിവുപോലെ പള്ളിയോട കരകൾ തങ്ങളുടെ സമർപ്പണമായാണ് ക്ഷേത്രാചാരങ്ങൾ പാലിച്ച് മുത്തുക്കുടയും കൊടിയും ചൂടി ചുണ്ടൻവള്ളങ്ങളുമായി പന്പാനദിയിൽ ഘോഷയാത്രയായി അണിനിരന്നത്.

ഇക്കുറി ഓണത്തോടനുബന്ധിച്ച ഉത്രട്ടാതി നാൾ കന്നി മാസത്തിലാണ്. വള്ളംകളി പതിവുപോലെ അന്നു നടക്കുമെങ്കിലും ചിങ്ങമാസത്തിലെ ഉത്രട്ടാതി ആറന്മുളയിലെ പ്രതിഷ്ഠാദിനം കൂടി ആയതിനാലാണ് ഇന്നലെ സമർപ്പണ ചടങ്ങുകൾക്ക് 21 പള്ളിയോടങ്ങൾ എത്തിയത്.

ആചാരപരമായി നടന്ന ജലഘോഷയാത്രയിൽ 14 എ ബാച്ച് പള്ളിയോടങ്ങളും ഏഴ് ബി ബാച്ച് പള്ളിയോടങ്ങളും അണിനിരന്നു. രാവിലെ സത്രക്കടവിൽനിന്നും ആരംഭിച്ച ഘോഷയാത്ര പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവൻ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടു പള്ളിയോടങ്ങൾ വീതം ജലമേളയുടെ സ്റ്റാർട്ടിംഗ് പോയിന്‍റായ പരപ്പുഴ കടവിലേക്കു വഞ്ചിപ്പാട്ടിന്‍റെ താളത്തിലും കാണികളുടെ ആരവത്തിലും നീങ്ങി.

പമ്പയിലൂടെ തുഴഞ്ഞ് ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടവിലെത്തിയപ്പോൾ അവിൽപൊതിയും പഴവും ക്ഷേത്രപ്രസാദവും വെറ്റിലയും പുകയിലയും നൽകി . ക്യാപ്റ്റൻ തോട്ടത്തിൽ രവീന്ദ്രൻ നായർ ദക്ഷിണ സമർപ്പിച്ചു. ക്ഷേത്രദ‌ർശനം നടത്തിയ കരക്കാർ കൊടിമരച്ചുവട്ടിൽ വഞ്ചിപ്പാട്ട് പാടി സദ്യയും കഴിച്ചു മടങ്ങി.

റെസ്ക്യൂ കൺവീനർ അനൂപ് ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഫയർഫോഴ്സ് റെസ്ക്യൂ ബോട്ടും നദിയിൽ സംരക്ഷണം ഒരുക്കി. സത്രക്കടവിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് സുരേഷ് അധ്യക്ഷത വഹിച്ചു സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്‍റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ തുടങ്ങിയവർ പ്രസംഗിച്ചു.


ഇടശേരിമല, ഇടശേരിമല കിഴക്ക്, ചിറയിറമ്പ്, കീഴ്‌വന്മഴി, നെടുംപ്രയാർ, മല്ലപ്പുഴശേരി, മാരാമൺ, മാലക്കര, കോയിപ്രം, ളാക-ഇടയറന്മുള, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, മംഗലം, പൊന്നുംതോട്ടം, ആറാട്ടുപുഴ, ഇടക്കുളം, പുല്ലൂപ്രം, ഇടപ്പാവൂർ, മുതുവഴി, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളാണ് ജലഘോഷയാത്രയ്ക്കായി എത്തിയത്.

ദേവസങ്കീർത്തന സോപാനം സമാപനം ഇന്ന്

ആറന്മുള: പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡുംസംയുക്തമായി സംഘടിപ്പിക്കുന്ന ദേവ സങ്കീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരം ഫൈനൽ ഇന്ന് നടക്കും. മൂന്നു മേഖലകളിൽനിന്നും വിജയികളായ കരകൾ രാവിലെ 10.30നു നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.

ഒന്നാം സ്ഥാനം വിജയിക്കു മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സുവർണ ട്രോഫിയും 25000 രൂപയും ലഭിക്കും. രണ്ടാം സ്ഥാനം 15,000 രൂപയും മൂന്നാം സ്ഥാനം 10000 രൂപയും നൽകും.

അഷ്ടമിരോഹിണി സദ്യ; നാളെ അഗ്നി പകരും

26ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെ അടുപ്പിൽ അഗ്നി പകരും. ചേനപ്പാടി കരയിൽനിന്നുള്ള പാള ത്തൈര് 25നു രാവിലെ ക്ഷേത്രത്തിൽ എത്തും.