കുളത്തൂരിൽ കാട്ടുപന്നി വിളയാട്ടം; കൃഷികൾ നശിപ്പിച്ചു
Friday, August 23, 2024 2:53 AM IST
കുളത്തൂർ: കുളത്തൂരിലും പരിസരപ്രദേശത്തും കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി. വ്യാപകമായി കാർഷിക വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗ കൃഷി പൂർണമായി നശിപ്പിച്ചു.

ഏത്തവാഴ അടക്കമുള്ളവയും കാട്ടുപന്നി നശിപ്പിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. ഓണക്കാല വിപണി ലക്ഷ്യമിട്ട് കർഷകർ വളർത്തിയെടുത്ത വിളകളാണ് കാട്ടുപന്നി നശിപ്പിച്ചത്. പന്നിശല്യത്തിന് അധികൃതർ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാൻ കുളത്തൂർ കർഷക കൂട്ടായ്മ തീരുമാനിച്ചു.


യോഗത്തിൽ ജോസഫ് ജോൺ, വിനു കുട്ടൻ, കെ.എസ്. ഫിലിപ്പ്, വാസുദേവൻ പിള്ള, ഫ്രാൻസീസ്, ജോബി, പുഷ്പകുമാർ, മുരളീധര പണിക്കർ എന്നിവർപ്രസംഗിച്ചു.