ജനറല്‍ ആശുപത്രി കെട്ടിടനിർമാണം മെല്ലെപ്പോക്കിൽ; സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരമില്ല
Friday, August 23, 2024 2:53 AM IST
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിവളപ്പിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണം മെല്ലെപ്പോക്കിൽ. എട്ടുമാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നു പ്രഖ്യാപിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിന്‍റെ പൈലിംഗ് ജോലികൾപോലും പൂർത്തിയാക്കാനായിട്ടില്ല. ഒപി ബ്ലോക്ക്, അത്യാഹിത വിഭാഗം കെട്ടിടങ്ങളാണ് പുതുതായി പണിയുന്നത്.

ഇവ രണ്ടും വ്യത്യസ്ത പദ്ധതികളിലായതിനാൽ നിർമാണവും വിവിധ ഏജൻസികളുടെ ചുമതലയിലാണ്. പരസ്പര ധാരണകളില്ലാതെയാണ് രണ്ടു നിർമാണങ്ങളും ആരംഭിച്ചത്. ഇതോടെ സാങ്കേതിക പ്രശ്നങ്ങളും ഒന്നിനു പിറകെ ഒന്നായി കടന്നുവരികയാണ്.

ഒപി ബ്ലോക്ക് കെട്ടിടം പണിക്കുള്ള അനുമതി കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ചതാണ്. ആറുനില കെട്ടിടത്തിന്‍റെ അനുമതിയാണ് ലഭിച്ചത്. നബാര്‍ഡിന്‍റെ ധനസഹായത്തോടെ ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന ഈ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതിയായ ഘട്ടത്തിലാണ് അത്യാഹിത വിഭാഗത്തിനായി പുതിയ കെട്ടിടം പണിയാന്‍ കേന്ദ്രപദ്ധതിയിലൂടെ അംഗീകാരം ലഭിച്ചത്.

എന്നാല്‍ രണ്ട് കെട്ടിടങ്ങളും ഒറ്റ ബ്ലോക്കായി നിര്‍മിക്കുന്നതരത്തിലുള്ള പ്ലാന്‍ തയാറാക്കി വരുമ്പോഴാണ് നിര്‍മാണോദ്ഘാടനം നടന്നത്. എന്നാൽ, ഒപി ബ്ലോക്കിന്‍റെ നിർമാണം ആരംഭിക്കുന്നതിനു മുന്പേ അത്യാഹിത വിഭാഗം കെട്ടിടത്തിന്‍റെ പ്ലാൻ അംഗീകരിച്ച് പൈലിംഗ് ജോലികൾ ആരംഭിച്ചിരുന്നു.

നിർമാണം സംബന്ധിച്ച് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നിരുന്നു. ആരോഗ്യമന്ത്രി കൂടി പങ്കെടുത്ത ഉദ്യോഗസ്ഥതല യോഗത്തിൽ പല വിഷയങ്ങളിലും തീരുമാനം എടുക്കാനായില്ല. നേരത്തേ പത്തനംതിട്ടയിൽ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയിൽ നിർമാണം സംബന്ധിച്ച് ആരോഗ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കാൻ കഴിയാത്ത സാഹചര്യവും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടതായി പറയുന്നു.

എട്ടു മാസത്തിനുള്ളിൽ ഒപി ബ്ലോക്ക് പൂർത്തീകരിക്കണമെന്നായിരുന്നു എച്ച്എംസി തീരുമാനം. എന്നാൽ, പൈലിംഗ് പോലും തടസപ്പെട്ടു കിടക്കുന്ന സാഹചര്യത്തിൽ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾക്കു വേഗം കൈവരിക്കാനായിട്ടില്ല.

മണ്ണു നീക്കണം; ക്രിട്ടിക്കൽ കെയർ കെട്ടിടത്തിന് പ്രളയനിരപ്പ് നിർബന്ധം

എന്‍എച്ച്എമ്മിന്‍റെയും കിറ്റ്കോയുടെയും ധനസഹായത്തോടെയാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പുതിയ കെട്ടിടം പണിയുന്നത്. കിറ്റ്‌കോ നേരിട്ടാണ് നിര്‍മാണം. കേന്ദ്ര പദ്ധതി ആയതിനാല്‍ 208ലെ വെള്ളപ്ൊക്ക നില കൂടി കണക്കിലെടുത്ത് കെട്ടിടം തറനിരപ്പില്‍നിന്ന് ഉയര്‍ത്തി പണിയാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

സെല്ലാർ നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. 1000 ക്യുബിക് മീറ്റർ മണ്ണ് നീക്കേണ്ടതുണ്ടെന്നാണ് കരാറുകാരൻ പറ‍യുന്നത്. നീക്കുന്ന മണ്ണ് എവിടെ നിക്ഷേപിക്കുമെന്നതു സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. മണ്ണു നീക്കാതെ തുടർ പ്രവർത്തനം മുന്പോട്ടു പോകില്ല. ആശുപത്രി നിർമാണത്തിനായി നീക്കുന്ന മണ്ണ് ഉപയോഗിച്ച് നഗരത്തിൽ സിപിഎം നിയന്ത്രണത്തിലുണ്ടായിരുന്ന സഹകരണ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഭൂമി ഉയർത്തുന്നതു പരിഗണനയിലാണ്.

എന്നാൽ ഇതിനുള്ള അനുമതി ലഭ്യമായിട്ടില്ല. അച്ചൻകോവിലാറ്റിൽ പ്രളയം ഉണ്ടാകുന്പോൾ വെള്ളം കയറിക്കിടക്കുന്ന സ്ഥലമാണിത്. വെള്ളം ഒഴുകാൻ കൃത്യമായ സംവിധാനം ഒരുക്കാതെ മണ്ണിട്ടു നികത്തുന്നത് നഗരം മുഴുവൻ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന ആശങ്കയുമുണ്ട്.

നാലുനില കെട്ടിടം

50,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോ്ക് നിര്‍മിക്കുന്നത്. നാലുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റില്‍ കാര്‍ പാര്‍ക്കിംഗ്, ഗ്രൗണ്ട് ഫ്ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസൊലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്‌സ് റൂം, നഴ്‌സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും.


ഒന്നാം നിലയില്‍ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആര്‍എംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്ടേഴ്‌സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നുത്.

22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒപി കെട്ടിടം നിര്‍മിക്കുന്നത്. ഈ കെട്ടിടത്തില്‍ 20 ഒപി മുറികള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, വാര്‍ഡുകള്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.

ഒറ്റബ്ലോക്ക് നിർമാണത്തിന് അനുമതിയില്ല

ക്രിട്ടിക്കൽ കെയർ ബ്ലോക്ക് തറനിരപ്പിൽനിന്ന് ഉയർത്തി പണിയാൻ തീരുമാനിച്ചതോടെ പുതിയ രണ്ടു കെട്ടിടങ്ങളും ഒറ്റബ്ലോക്കായി നിർമിക്കാനുള്ള പദ്ധതി പൊളിഞ്ഞു.

ഇതോടെ ഇരു കെട്ടിടങ്ങൾക്കും ഇടയിൽ ആംബുലൻസിനു സഞ്ചരിക്കാനുള്ള വഴിയൊരുക്കുകയെന്നത് ഇപ്പോൾ ദുഷ്കരമായി മാറിയിട്ടുണ്ട്. മുന്പ് ഇതേവിഷയത്തിൽ പ്ലാൻ മാറ്റാൻവരെ നീക്കമുണ്ടായതാണ്. ആരോഗ്യവകുപ്പ് നിര്‍മിക്കുന്ന ഒപി ബ്ലോക്ക് തറനിരപ്പില്‍ത്തന്നെയാണ് പണിയുന്നത്.

സമീപത്തെ വ്യാപാരികളുൾപ്പെടെ ബുദ്ധിമുട്ടിൽ

ജനറൽ ആശുപത്രിയിൽ കെട്ടിടങ്ങളുടെ നിർമാണം ആരംഭിച്ചതിനു പിന്നാലെ സ്ഥലപരിമിതി രോഗികൾക്കും ജീവനക്കാർക്കും ഒരേപോലെ ബുദ്ധിമുട്ടായി. ഒപി ബ്ലോക്കും അത്യാഹിത വിഭാഗവും സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതോടെ ഇവിടെയുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം നിലവിലെ കെട്ടിടങ്ങളിലേക്കു മാറ്റുകയായിരുന്നു.

ഇതോടെ അത്യാഹിത വിഭാഗത്തിനടക്കം ഇടുങ്ങിയ മുറികളായി. ഒപി സൗകര്യവും കുറഞ്ഞു. കിടക്കകളുടെ എണ്ണവും വെട്ടിക്കുറച്ചു. ബി ആൻഡ് സി ബ്ലോക്കിലെ പരിമിതമായ സൗകര്യങ്ങളിലേക്ക് എല്ലാ സംവിധാനങ്ങളും മാറ്റപ്പെട്ടതോടെ പല സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല.
ആശുപത്രിയുടെ പ്രധാന ഗേറ്റുകൾ അടച്ചിട്ടിരിക്കുകയാണ്.

ഡോക്ടേഴ്സ് ലെയ്നിലെ ഇടുങ്ങിയ വഴിയിലൂടെയാണ് ഇപ്പോൾ പ്രവേശനം. ആംബുലൻസുകൾ അടക്കം ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പ്രധാന കവാടം അടച്ചതോടെ ആശുപത്രി ജംഗ്ഷൻ ആളൊഴിഞ്ഞു. ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റി. വ്യാപാര സ്ഥാപനങ്ങളിൽ വിപണനം കുറഞ്ഞു. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, സ്റ്റേഷനറിക്കടകൾ തുടങ്ങി ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന പല സ്ഥാപനങ്ങളുടെയും നിലനില്പ് തന്നെ ഭീഷണിയിലാണ്.

ശുചിമുറികൾ പോലുമില്ല

താത്കാലിക അത്യാഹിത വിഭാഗത്തിൽ ജോലിയെടുക്കുന്ന ഡോക്ടർമാർക്ക് ശുചിമുറി ഇല്ല. വേനൽക്കാലത്ത് ചൂടും മഴക്കാലത്ത് ചോർച്ചയുള്ളതുമായ കെട്ടിടമാണ് അത്യാഹിത വിഭാഗം. ഇതു നവീകരിക്കാൻ എച്ച്എംസി തീരുമാനമെടുത്തിരുന്നു. എന്നാൽ, ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ഡോക്ടർമാരെയും ജീവനക്കാരെയും വലയ്ക്കുന്നു. പുതുതായി അഞ്ച് ശുചിമുറികൾക്ക് അനുമതി നൽകിയെങ്കിലും നടപടികളായിട്ടുമില്ല.

രാത്രിഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടർമാർക്കാണ് ഏറെ പ്രതിന്ധി നേരിടേണ്ടിവരുന്നത്. ശുചിമുറി ഇല്ലാത്തതു കാരണം ഇവർ രാത്രി പേ വാർഡിന്‍റെ ഒഴിഞ്ഞ മുറികൾ കണ്ടെത്തി ശുചിമുറി ഉപയോഗിക്കേണ്ട അവസ്ഥയാണ്.

രാത്രികാലങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ശുചിമുറിയിൽ പോകാൻ ഭയമുള്ളതു കാരണം വനിതാ ഡോക്ടർമാർ ആശുപതി അധികൃതർക്കു പരാതി നൽകിയെങ്കിലും ഇതുവരെയായിട്ടും നടപടി ഉണ്ടായിട്ടില്ല.

ബി ആൻഡ് സി ബ്ലോക്കിനോടു ചേർന്ന് മുന്പ് കോവിഡ് പരിശോധന മുറിയായി ക്രമീകരിച്ചിരുന്ന ഭാഗത്തേക്കാണ് അത്യാഹിത വിഭാഗം മാറ്റിയത്. പകൽ സമയത്ത് ഡോക്ടർമാർ ഓഫീസ് റൂമിലെ ശുചിമുറിയാണ് ആശ്രയിക്കേണ്ടി വരുന്നത്.