ഇട്ടിയപ്പാറയിൽ വൺവേ ഒഴിവാക്കി പരീക്ഷണം
Thursday, August 22, 2024 2:57 AM IST
റാന്നി: താത്കാലികാടിസ്ഥാനത്തിൽ നിർത്തലാക്കിയ ഇട്ടിയപ്പാറയിലെ വൺവേ സമ്പ്രദായം ടൗൺ മേഖലയിൽ ഗതാഗത കുരുക്കിനു കാരണമായി. കണ്ടനാട്ടുപടിയിലെ റോഡ് തകർച്ചയും വെള്ളക്കെട്ടുംമൂലം ഇരുവശങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ വെട്ടിക്കുമ്പോൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുമെന്നുള്ള കണ്ടെത്തലിനേത്തുടർന്നാണെന്നു പറയുന്നു താത്കാലികമായി ഈ റോഡിലെ വൺ വേ ഉപേക്ഷിക്കാൻ പോലീസിനെയും ബന്ധപ്പെട്ടവരെയും പ്രേരിപ്പിച്ചത്.

അതേ സമയം കണ്ടനാട്ടുപടിയിലെ തകർന്ന റോഡുഭാഗം താത്കാലികമായി കുഴിയടച്ചിട്ടുമുണ്ട്. ഇതിലെ ഇപ്പോൾ അപകടമില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന സ്ഥിതിയായിട്ടുണ്ട്.
എന്നാൽ കഴിഞ്ഞദിവസം മുതൽ കാവുങ്കൽ പടിയിൽ പോലീസ് നിന്ന് പെരുമ്പുഴയിൽനിന്നും മാമുക്കിൽനിന്നും എത്തുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ വൺവേയിലൂടെ പോകാതെ നേരേ ടൗണിലേക്ക് തിരിച്ചുവിടുകയാണ് . ഇതുമൂലം ടൗണിൽ വൺവേയില്ലതെ റോഡിന്‍റെ രണ്ടു വശങ്ങളിലൂടെയും അങ്ങോട്ടു മിങ്ങോട്ടും സഞ്ചരിക്കുകയാണ് വാഹനങ്ങൾ. ഇതു നേരത്തെതന്നെ അപകടങ്ങൾ തുടർക്കഥയായ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റാന്നി - ഇട്ടിയപ്പാറ ടൗൺ പ്രദേശത്തെ വീണ്ടും അപകടത്തിലേക്കും വാഹനക്കുരുക്കിലേക്കും നയിക്കുമെന്നാണ് ആശങ്ക.


അപകടമൊഴിവാക്കാൻ വൺ വേ സംവിധാനം തുടരണമെന്നും കണ്ടനാട്ടുപടിയിലുൾപ്പെടെ ജംഗ്ഷനുകളിൽ പോലീസിനെ നിയോഗിക്കണമെന്നുമുള്ള ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

വൺവേ തുടരും

റാന്നി: റാന്നി ഇട്ടിയപ്പാറയിലേക്ക് നിലവിലുള്ള രീതിയിൽ വൺവേ സന്പ്രദായം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റൂബി കോശി അറിയിച്ചു. പരീക്ഷണാർഥമാണ് കഴിഞ്ഞ രണ്ടുദിവസം വൺവേ ഒഴിവാക്കിയത്.

എന്നാൽ ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ ഉ‍യർന്ന സാഹചര്യത്തിൽ ഇന്നു മുതൽ പഴയനിലയിൽ വാഹനങ്ങൾ കടത്തിവിടണമെന്ന നിർദേശം പോലീസിനു നൽകിയതായും പ്രസിഡന്‍റ് പറഞ്ഞു.