കാറ്റ്: ജില്ലയിൽ വ്യാപക നാശനഷ്ടം
Thursday, August 22, 2024 2:57 AM IST
പത്തനംതിട്ട: കാറ്റ് ആഞ്ഞുവീശി; ജില്ലയിൽ വ്യാപക നാശം. ഇന്നലെ പുലർച്ചെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും കാറ്റ് ശക്തമായി വീശിയത്. ചൊവ്വാഴ്ച രാത്രി പത്തിനുശേഷവും പുലർച്ചെ 2.30നും അഞ്ചിനും ഇടയിലുമാണ് പലയിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചത്. മലയോര മേഖലയിൽ നിരവധി മഴങ്ങൾ കടപുഴകി വീണു. കാറ്റിനൊപ്പം പലയിടങ്ങളിലും മഴയും ശക്തമായിരുന്നു. വിവിധ താലൂക്കുകളിലായി 21 പഞ്ചായത്തുകളിൽ കാറ്റ് നാശം വിതച്ചിട്ടുണ്ട്.

19 വീടുകൾ ഭാഗികമായി തകർന്നു. കോന്നി താലൂക്കിൽ മൂന്നും തിരുവല്ല താലൂക്കിൽ ഏഴും റാന്നി താലൂക്കിൽ രണ്ടും അടൂർ താലൂക്കിൽ അഞ്ചും മല്ലപ്പള്ളിയിൽ നാല് പഞ്ചായത്തുകളിലും നാശനഷ്ടം ഉണ്ടായി. മരങ്ങൾ കടപുഴകിയതിനെത്തുടർന്ന് പ്രധാന റോഡുകളിലടക്കം ഗതാഗതവും തടസപ്പെട്ടു.

കെഎസ്ഇബിക്ക് വീണ്ടും നഷ്ടം

വീശിയടിച്ച കാറ്റിലും മഴയിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി നിലച്ചു. നിരവധി മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണതിനാൽ നാശനഷ്ടം ഏറി. വൈദ്യുത പോസ്റ്റുകളും തകർന്നു. 11 കെവി ലൈനുകളിലടക്കം തകരാറുകളുണ്ടായതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി.

തകർന്ന പോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ പകൽ മുഴുവൻ നീണ്ടുനിന്നുവെങ്കിലും പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ വൈദ്യുതി വകുപ്പിനുണ്ടാകുന്ന തുടർച്ചയായ നാലാമത്തെ വൻ നഷ്ടമാണിത്. ജൂൺ, ജൂലൈ മാസങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ടു.

ബദാം മരം കടയ്ക്കു മുകളിലേക്ക് കടപുഴകി

കൊടുമൺ: ഏഴംകുളം - ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജംഗ്ഷനുസമീപം സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശത്തായിനിന്ന ബദാം മരം കടപുഴകി വീണു. പാങ്ങോട് സാബു കുമാറിന്‍റെ കടയുടെ മുകളിലേക്കാണ് ബദാം മരം കടപുഴകി വീണത്. കടയ്ക്ക് നാശനഷ്ടം സംഭവിച്ചു. മരം മുറിച്ചുമാറ്റി.

മല്ലപ്പള്ളിയിലും വ്യാപക നാശം


മല്ലപ്പള്ളി: ബുധനാഴ്ച പുലർച്ചെ മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകി വീണു. ആനിക്കാട് മുറ്റത്തുമ്മാവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

റോഡുകളിലേക്ക് മരം വീണ് വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി തൂണുകൾ തകർന്നതിനേത്തുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങി.മല്ലപ്പള്ളി സെക്‌ഷൻ പരിധിയിൽ ഇരുപതിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു.

25 ഓളം സ്ഥലങ്ങളിൽ വൈദ്യുതി കന്പി പൊട്ടിവീണു. വൈദ്യുതി ബന്ധം മിക്ക പ്രദേശങ്ങളിലും നിലച്ചിരിക്കുകയാണ്. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

പൊട്ടി വീണ വൈദ്യുത കന്പി കുരുങ്ങി ബുള്ളറ്റ് യാത്രക്കാരനു പരിക്ക്

പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുരുങ്ങി ബുള്ളറ്റ് യാത്രക്കാരന് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഓമല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനു സമീപമാണ് അപകടം. കടമ്പനാട് തുവയൂർ തറയിൽ വിളയിൽ റോയിക്കാണ് (42) പരിക്കേറ്റത്. പത്തനംതിട്ടയിൽനിന്നും തുവയൂരിലേക്ക് പോകവേയാണ് വൈദ്യുതിലൈൻ പൊട്ടിവീണത്.

കഴിഞ്ഞദിവസത്തെ കാറ്റിൽ പലയിടങ്ങളിലും വൈദ്യുതിലൈൻ പൊട്ടിവീണതിനേത്തുടർന്ന് രാവിലെ മുതൽ ഓമല്ലൂർ ഭാഗത്ത് വൈദ്യത അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ലൈൻ ഏറെ സമയം ഓഫായിരുന്നു.

എന്നാൽ ലൈൻ പൊട്ടിവീഴുന്ന സമയത്ത് വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നുവെന്നും പറയുന്നു. ലൈനുകൾ കൂട്ടിമുട്ടി ഫ്യൂസ് പോയതിനാലാണ് വൻ അപകടം ഒഴിവായത്.

സമീപത്തെ തെങ്ങിന്‍റെ ഉണങ്ങിയ ഓല വീണാണ് ലൈൻ പൊട്ടിവീണതെന്നും പറയുന്നു. ബുള്ളറ്റിൽനിന്നും നിയന്ത്രണം വിട്ട് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു. കഴുത്തിൽ മുറിവുണ്ട്. ഉടൻതന്നെ നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.