യുഡിഎഫ് പ്രതിഷേധ യോഗം ഇന്ന് തുമ്പമണ്ണില്‍
Wednesday, August 21, 2024 3:03 AM IST
പത്തനംതിട്ട: തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ കള്ളവോട്ടുകള്‍ക്കെതിരേയും കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച പോലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം തുമ്പമണ്‍ ചന്ത മൈതാനിയില്‍ യോഗം ചേരും.

യോഗത്തിനു മുന്നോടിയായി വൈകുന്നേരം നാലിന് തുമ്പമണ്‍ ജംഗ്ഷനില്‍നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. പ്രതിഷേധ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍, ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പ്രഫ. ഡി.കെ. ജോണ്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

തുമ്പമണ്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്തതിനു നിരവധി തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ബാങ്കില്‍ അംഗമല്ലാത്ത നിരവധിപേര്‍ എത്തി വോട്ട് ചെയ്തു. സഹകരണ ജീവനക്കാര്‍ ഇതിനെല്ലാം കൂട്ടുനിന്നു. കള്ളവോട്ട് തടഞ്ഞതിനാണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ ഭരണം പിടിച്ചെടുക്കാന്‍ ജില്ലയില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്ന രീതി വ്യാപകമാണെന്ന് യുഡിഎഫ് മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ജനാധിപത്യത്തെ കശാപ്പുചെയ്ത് ഗുണ്ടാരാജ് നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പോലീസ് സിപിഎമ്മിന്‍റെ ആഞ്ജാനുവര്‍ത്തികളിയായി നിലകൊള്ളുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്‍റ് എം.ജി. കണ്ണന്‍, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജേഷ് കുമാര്‍, യൂത്ത്‌ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ജയകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി. രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.