പത്തനംതിട്ടയിലെ ചിപ്സ് സെന്‍ററിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി
Saturday, July 27, 2024 2:59 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ചിപ്സ് സെന്‍ററിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. നമ്പർ വൺ ചിപ്സ് സെന്‍ററിൽനിന്നും ഇന്നലെ രാവിലെ 9.30 ഓടെയാണ് തീയുംപുകയും ഉയർന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇവിടെ തീ പിടിത്തത്തിൽ കത്തി നശിച്ച കടയാണിത്.

കടയ്ക്കുള്ളിൽ പഴയ ഹാർഡ് ബോർഡുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ കണ്ടത്. ഉടൻതന്നെ വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കടയിലെ ജീവനക്കാർ ചേർന്ന് തീ അണച്ചിരുന്നു.

അശ്രദ്ധയോടെ പഴയ സാധന സാമഗ്രികൾ സൂക്ഷിക്കുന്നതായി കണ്ടെത്തി. വയറിംഗ് സംവിധാനത്തിലും പാകപ്പിഴകളുണ്ട്. ചിപ്സ് തയാറാക്കാനുള്ള ചീനച്ചട്ടി, മറ്റു സാമഗ്രികൾ ഇവയും കടയിൽ സൂക്ഷിച്ചിരുന്നു. പാചകവാതകം നിറച്ച സിലിണ്ടറും കടയിൽ കണ്ടെത്തി.

ഓർമയിലെത്തിയത് എട്ടുമാസം മുന്പുണ്ടായ അപകടം

കഴിഞ്ഞ ജനുവരിയിൽ സെൻട്രൽ ജംഗ്ഷനിലെ ഇതേ ചിപ്സ് കടയിൽ ഉപ്പേരി തയാറാക്കി ക്കൊണ്ടിരിക്കേ ഗ്യാസ് സിലിണ്ടർ ചോർന്ന് സമീപത്തെ അഞ്ച് കടകളാണ് കത്തി നശിച്ചത്. കടയിലെ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കടകളിലെ സാധനങ്ങൾ മുഴുവൻ അന്നു കത്തി നശിച്ചു.

റോഡിനോടു ചേർന്നായിരുന്നു എണ്ണ നിറച്ച വലിയ ചീനച്ചട്ടി വച്ചിരുന്നത്. കടയ്ക്കുള്ളിലെ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. അപകടത്തേ ത്തുടർന്ന് റോഡിനോടു ചേർന്ന് തുറന്ന സ്ഥലത്ത് ചിപ്സ് നിർമിക്കുന്നതു നിരോധിച്ചു.

പിന്നീട് കടകൾ പുതുക്കി പണിതാണ് വീണ്ടും ഈ ഭാഗത്ത് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ കടയ്ക്കുള്ളിൽ പുക ഉയരുന്നത് കണ്ട് ഇവിടെയുണ്ടായിരുന്നവർ പരിഭ്രാന്തിയിലായി. ചിപ്സ് നിർമിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടർ ഒഴിവാക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും അഗ്നിരക്ഷാസേന മുമ്പ് പല തവണനിർദേശം നൽകിയതാണ്.


സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചു

അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പാതയോരത്തെ ചിപ്സ് സെന്‍ററുകൾ പ്രവർത്തിക്കുന്നതെന്ന് ഇന്നലെ വീണ്ടും കണ്ടെത്തി. പത്തനംതിട്ട നഗരമധ്യത്തിൽ ഫുട്പാത്തിനോടു ചേർന്നാണ് ഈ കടകൾ പ്രവർത്തിക്കുന്നത്.

ഫുട്പാത്തിലേക്ക് ഇറക്കിയാണ് കടകൾ കെട്ടിയിരിക്കുന്നത്. നേരത്തെ ഈ കടകൾക്കു മുന്പിൽ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ച് അടുപ്പും ചീനച്ചട്ടിയും സ്ഥാപിച്ച് ചിപ്സുകൾ തയാറാക്കി വന്നത്. ജനുവരിയിലെ തീപിടിത്തത്തേത്തുടർന്ന് കടകൾ‌ അടപ്പിക്കുകയും നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു.

ഇതേത്തുടർന്ന് കടകൾക്കു മുന്പിലുള്ള അടുപ്പ് നിരോധിച്ചുവെങ്കിലും കടകളിൽ ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ അടക്കം സൂക്ഷിച്ചുവരുന്നുണ്ട്. ഓണക്കാലമടുക്കുന്നതോടെ ഈ മേഖലയിൽ വ്യാപാരം കൊഴുക്കുന്നതോടെ കടകൾ വിപുലപ്പെടുത്താനും സാധ്യതയുണ്ട്.

ഇപ്പോൾത്തന്നെ നഗരത്തിൽ ഇത്തരം കടകൾ ഒരേനിരയിലായതിനാൽ മത്സരസ്വഭാവത്തോടെയാണ് വ്യാപാരം. പഴയ കെട്ടിടത്തിലാണ് ഈ കടകളുടെ പ്രവർത്തനം.