ജിജി സജിയുടെ അയോഗ്യത ഹൈക്കോടതി ശരിവച്ചു
Friday, July 26, 2024 2:54 AM IST
കോന്നി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. കൂറുമാറ്റവുമായി ബന്ധപ്പെട്ടു തന്നെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ചോദ്യം ചെയ്തു ജിജി സജി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഇളകൊള്ളൂർ ഡിവിഷനിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജിജി, എൽഡിഎഫിനൊപ്പം ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെത്തുകയായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോൺഗ്രസ് പരാതി സ്വീകരിച്ച കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു.


ഇതിനെതിരേയാണ് ജിജി സജി ഹൈക്കോടതിയെ സമീപിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ പ്രവീൺ പ്ലാവിളയിലാണ് ജിജി സജിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയത്.

അയോഗ്യതാ നടപടി ഹൈക്കോടതി ശരിവച്ചതോടെ ഇളകൊള്ളൂർ ഡിവിഷനിൽ ഇനി ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും. കഴിഞ്ഞതവണ എൽഡിഎഫിലെ റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്കാണ് ജിജി തോല്പിച്ചത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ യുഡിഎഫിനും എൽഡിഎഫിനും ആറുവീതം അംഗങ്ങളാണുള്ളത്.