റബർ കർഷകനു ന്യായവില നിഷേധിച്ച് വ്യാപാരികളുടെ ഒത്തുകളി
Friday, July 26, 2024 2:54 AM IST
പത്തനംതിട്ട: വിപണിയിൽ ഉയർന്ന വില നിലനിൽക്കുന്പോഴും കർഷകന് അതു ലഭിക്കാതിരിക്കാൻ വ്യാപാരികളുടെ ഗൂഢതന്ത്രം. ആർഎസ്എസ് -നാല് ഗ്രേഡ് റബർ ഷീറ്റിന് റബർ ബോർഡ് നിശ്ചയിച്ച വില 212 രൂപ വരെ എത്തിനിൽക്കുന്പോഴും വ്യാപാരി വില 205 - 209 രൂപ നിലയിലാണ്. ഇത്തരത്തിൽ ഒത്തുകളി ആരംഭിച്ചിട്ട് ആഴ്ചകളായി.

വിപണി വില കർഷകനു ലഭിക്കുന്നതേയില്ല. കോട്ടയം മാർക്കറ്റിലെ വ്യാപാര വില കണക്കാക്കിയാണ് പത്തനംതിട്ട ജില്ലയിലെ വിപണനം. സമാനരീതിയിൽ കൊച്ചി മാർക്കറ്റിലും വില കുറച്ചു കാണിച്ചിരിക്കുകയാണ്. ഒരുവിഭാഗം റബർ കന്പനികളും വ്യാപാരികളും ചേർന്ന ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.

റബർ വ്യാപാരമേഖലയിൽ ഇത്രമാത്രം വില കുറച്ചു കാണിക്കുന്നത് ഇതാദ്യമാണെന്ന് കർഷകരും റബർ ഉത്പാദക സംഘം ഭാരവാഹികളും പറഞ്ഞു. റബർ വില കൂടാനുള്ള സാഹചര്യം മുന്നിൽ നിൽക്കവേയാണ് വില കുറച്ചു കാണിക്കുന്നത്. കൂടുതൽ വില നല്കുന്ന കന്പനികൾക്കു റബർ നൽകുന്നതിനു ആർപിഎസുകൾ മുൻകൈയെടുക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേഷ് കോശി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വിപണി നിരക്ക് പ്രകാരം കർഷകന് കുറഞ്ഞത് 210 രൂപയെങ്കിലും ലഭിക്കേണ്ടതാണ്.

കഴിഞ്ഞയാഴ്ച കൊച്ചിയിൽ 215 രൂപയ്ക്കും കോട്ടയത്ത് 213 രൂപയ്ക്കും കന്പനികൾക്ക് വ്യാപാരികൾ ചരക്ക് വില്പന നടത്തിയിട്ടുണ്ട്. കർഷകനു ന്യായമായി 210 രൂപയെങ്കിലും ലഭിക്കേണ്ടതാണ്. അന്താരാഷ്ട്ര ചരക്കുനീക്ക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ റബർ വില 250 രൂപയിലെങ്കിലും എത്തേണ്ടതാണെന്നാണ് വിദഗ്ധാഭിപ്രായം.


വില ഉയരുന്പോൾ ഉത്പാദനം ഇല്ല

ചില വൻകിട കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടയിലെ ലോബിയാണ് യഥാർത്ഥ വില കർഷകർക്ക് കിട്ടാതിരിക്കാൻ കാരണമെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാനത്ത് ആറുമാസമായി റബർ ഉത്പാദനം നിലച്ചിരിക്കുകയാണ്. കടുത്ത വേനലും മഴയും കാരണം ടാപ്പിംഗ് നിലച്ചതോടെ വിപണിയിലേക്ക് റബർ ഷീറ്റ് എത്തുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയതോടെ ടാപ്പിംഗ് പുനരാരംഭിച്ചുവെങ്കിലും ഇടയ്ക്കു പെയ്യുന്ന മഴ ടാപ്പിംഗ് മേഖലയിൽ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. മുന്പുണ്ടായിരുന്ന സ്റ്റോക്ക് കുറഞ്ഞവിലയിൽ വിറ്റഴിക്കേണ്ടി വന്നതോടെ ചില വ്യാപാരികൾക്കുണ്ടായ നഷ്ടം നികത്താനാണ് നിലവിൽ വില ഇടിക്കുന്നതെന്നും ആരോപണമുണ്ട്.

കർഷകന് വില ലഭിക്കേണ്ട സമയത്ത് ഇടനിലക്കാരുടെ ഇടപെടൽ കാരണം വിലയിടിയുമോ എന്ന ഭയത്തിലാണ് കർഷകർ. അന്താരാഷ്ട്ര വില താഴ്ന്നു നിൽക്കുമ്പോൾ സംസ്ഥനത്ത് ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസകരമായിരുന്നു.

ഇടനിലക്കാർ വില ഇടിച്ചു താഴ്ത്തുമോ എന്നാണ് ആശങ്ക. എന്നാൽ വിപണിയിൽ ഒത്തുകളിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കന്പനികൾ നൽകുന്ന വിലയ്ക്ക് അനുസൃതമായി കർഷകനു നൽകിയാണ് റബർ വാങ്ങുന്നതെന്നാണ് അവരുടെ വാദം.