അള്ളുങ്കലില്‍ കാട്ടാനകൾ സ്ഥിരം സന്ദർശകർ
Friday, July 26, 2024 2:40 AM IST
പത്തനംതിട്ട: ചിറ്റാര്‍ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ അള്ളുങ്കല്‍ ഡാമിന് സമീപം ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം നിത്യസന്ദർശകരാകുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങിയ ആന വാഴകളും തെങ്ങും വന്‍തോതില്‍ നശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രി ചിറ്റാര്‍ എസ്റ്റേറ്റിലൂടെ വാച്ചറുടെ കെട്ടിടത്തിനു സമീപംവരെ കാട്ടാന എത്തി. കെട്ടിത്തിന്‍റെ ജനലുകളും കതകുകളും നശിപ്പിച്ചു. ആന പുറത്ത് ആക്രമണം നടത്തുമ്പോള്‍ വാച്ചര്‍ പൈലി ഇതിനുള്ളിലുണ്ടായിരുന്നു.

കക്കാട്ടാറ് മുറിച്ചുകടന്ന് കാട്ടാന കഴിഞ്ഞ ഒമ്പതിന് രാത്രിയിലും ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. പുന്നമൂട്ടില്‍ ഷൈജുവിന്‍റെ പുരയിടത്തിലാണ് അന്ന് കൃഷിനാശം ഉണ്ടാക്കിയത്. വടശേരിക്കര - സീതത്തോട് റോഡ് മുറിച്ചുകടന്ന് കഴിഞ്ഞ ജൂണ്‍ 26ന് പുലര്‍ച്ചെയും സമീപപ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി അള്ളുങ്കല്‍, കുമരംകുന്ന്, മത്തങ്ങമല, ഊരാമ്പാറ മേഖലയില്‍ കാട്ടാനയിറങ്ങുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.