പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് നിർമാണം: ഒന്നാംഘട്ടം പൂർത്തിയായി, ഓഗസ്റ്റ് 15ന് ഉദ്ഘാടനം
Thursday, July 25, 2024 2:55 AM IST
പത്തനംതിട്ട: ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ച നഗരസഭ പുതിയ ബസ് സ്റ്റാൻഡ് യാർഡിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 15നു നടക്കും. അഞ്ചു കോടി രൂപ ഉപയോഗിച്ച് സ്പെഷൽ അസിസ്റ്റന്‍റ്സ് പദ്ധതി പ്രകാരമാണ് നിർമാണം പൂർത്തിയാകുന്നത്. രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കും.

വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്. തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിർദേശങ്ങളുടെയും പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയാറാക്കിയ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് പൂർത്തിയാകുന്നത്.

നിർമാണം സാങ്കേതിക വൈദഗ്ധ്യത്തിൽ

നിലവിലെ തറയിൽനിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണു നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ്പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇന്‍റർലോക്ക് പാകി നവീകരിച്ച് നാലു തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രെയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയാറാക്കിയിരിക്കുന്നത്.

നിലവിലെ ബസ് സ്റ്റാൻഡിന്‍റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തുന്നതിന് കൗൺസിൽ തീരുമാനിച്ചത്. 3.70 കോടി രൂപയാണ് ഒന്നാംഘട്ടത്തിലെ ചെലവ് കണക്കാക്കിയിരുന്നത്. റെക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തീകരിച്ചതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.


രണ്ടാംഘട്ടത്തിൽ 30 ശതമാനം ജോലികൾ

രണ്ടാം ഘട്ടത്തിൽ 30 ശതമാനം പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. സ്റ്റാൻഡിന്‍റെ ശേഷിക്കുന്ന ഭാഗം ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തിയാക്കുക, കെട്ടിടത്തിന്‍റെ നവീകരണം, മുകൾനിലയുടെ നിർമാണം, ബസ് സ്റ്റാൻഡിനോടു ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം, ഹാപ്പിനസ് പാർക്ക്, ഡ്രൈവ് വേ, നടപ്പാത എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന്‍റെ നിർമാണവും ഉടൻ ആരംഭിക്കും.

നഗരസഭാ ഭരണസമിതികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്ന ഒന്നാണ് ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥ. നിർമാണത്തിന്‍റെ ആദ്യകാലയളവിൽ മണ്ണും മാലിന്യവും ചേർത്ത് അടിത്തറ ഒരുക്കിയതിലെ അശാസ്ത്രീയതയാണ് വെല്ലുവിളിയായത്. ഭൂമിയുടെ ഉറപ്പില്ലായ്മ കാരണം തറ ഇടയ്ക്കിടെ താഴുന്നിനാൽ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ശാസ്ത്രീയമായി പരിഹരിക്കുക എന്ന നിലപാടിലുറച്ച് ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.