ബൈക്ക് യാത്രികരെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ കാര്‍ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് അപകടം
Sunday, July 7, 2024 6:39 AM IST
അഞ്ചല്‍ : ബൈക്ക് യാത്രികരായ പിതാവിനെയും കുട്ടികളെയും ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ തൊട്ടടുത്ത് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു.

ഏരൂര്‍ സ്കൂളിനു സമീപം ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഓച്ചിറ സ്വദേശിയും ഏരൂര്‍ കരിമ്പിന്‍കോണം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന രഞ്ജിത് എന്നയാള്‍ ഓടിച്ച കാറാണ് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയത്. ഈ കാര്‍ പിന്നീട് അല്പം മാറി ചില്ലിംഗ്പ്ലാന്‍റിന് സമീപം ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായി.

അപകടത്തെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന രഞ്ജിത്തിനെ രക്ഷിക്കാനായി എത്തിയ നാട്ടുകാരോട് ഇയാള്‍ പ്രകോപിതനായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഏരൂര്‍ പോലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതോടെ മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിച്ചതിനും, അപകടം ഉണ്ടാക്കിയതിനും രഞ്ജിത്തിനെതിരേ കേസെടുത്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ ലൈസൻസ്‍ സസ്പെന്‍ഡ് ചെയ്യുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാറിടിച്ച് പരിക്കേറ്റ ഏരൂര്‍ കിണറ്റുമുക്ക് സ്വദേശി റെജിമോൻ, മക്കളായ ബിബിന്യ, അനന്യ എന്നിവരെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു