മുളിയാറിൽ വീണ്ടും പുലിയെ കണ്ടതായി സൂചന; നാട്ടുകാർക്ക് വനംവകുപ്പിന്‍റെ വിലക്ക്
Friday, August 23, 2024 1:28 AM IST
കാനത്തൂർ: മുളിയാർ പഞ്ചായത്തിന്‍റെ ഉറക്കം കെടുത്തി പുലിഭീതി. കാനത്തൂർ വീട്ടിയടുക്കത്താണ് ഇന്നലെ പുലിയെ കണ്ടതായി വിവരം ലഭിച്ചത്. അതേസമയം പുലിയെ കണ്ടതായി പറയുന്ന നാട്ടുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് വിലക്കിയതായും സൂചനയുണ്ട്. പുലിയെ കണ്ടതായി പറഞ്ഞാൽ തെളിവെടുപ്പിനും മറ്റും ഹാജരാകേണ്ടിവരുമെന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

തൊട്ടടുത്ത് ദേലംപാടി മല്ലംപാറയിൽ പന്നിക്കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ നാട്ടുകാരെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുളിയാറിലും പുലിയെ കണ്ടതായ വാർത്തകൾ മൂടിവയ്ക്കാൻ ശ്രമം നടക്കുന്നത്.

ഇന്നലെ രാവിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയുടെ മുന്നിലൂടെയാണ് പുലിയെന്ന് സംശയിക്കുന്ന മൃഗം ക്ഷണനേരം കൊണ്ട് ഓടിമറഞ്ഞത്. ഇവർ രാവിലെ ഏഴോടെ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ ക്ലാസെടുക്കാനായി പോവുകയായിരുന്നു. ഈ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളിൽ ചിലരും മൃഗത്തെ കണ്ടിരുന്നു. പുലിയുടേതിന് സമാനമായ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് മൃഗം ഓടിമറഞ്ഞത്. അടുത്തുള്ള വീട്ടുപറമ്പിൽ നിന്നാണ് മൃഗം റോഡിലേക്കു കയറിയതെന്നും പറയുന്നു. എന്നാൽ ഇവിടെ പുലിയുടെ കാല്പാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പുലിയെ കണ്ടതായി പറയുന്നവരാരും ഇക്കാര്യം തങ്ങൾക്കു മുമ്പാകെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പിന്‍റെ നിലപാട്.


ആഴ്ചകൾക്കു മുമ്പ് ഇതിനടുത്ത സ്ഥലത്തുവച്ച് കുട്ടിയെ സ്കൂളിലാക്കിയതിനുശേഷം വീട്ടിലേക്ക് നടന്നുവരികയായിരുന്ന യുവതിയുടെ മുന്നിലൂടെ പുലി ഓടിമറഞ്ഞിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെ കാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് പുലിയെ കണ്ടതായി പറയുന്നവരെ വനംവകുപ്പ് വിലക്കുന്നതെന്നാണ് സൂചന.

മുളിയാർ പഞ്ചായത്തിലെ റോഡുകളിൽ രാത്രികാലത്തെ വാഹനയാത്രക്കാരിൽ പലരും വാഹനങ്ങളുടെ വെളിച്ചത്തിൽ പുലിയെ വ്യക്തമായി കണ്ടതായി പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് കാൽനടയാത്രക്കാർക്കു മുന്നിലൂടെ ഓടിമറഞ്ഞതായും പറയുന്നത്.

ഞൊടിയിട വ്യത്യാസത്തിന് ആളുകളുടെ മേൽ ചാടിവീണാൽ എന്തുചെയ്യുമെന്ന ചോദ്യമാണ് നാട്ടുകാർ ചോദിക്കുന്ന്. ഇതോടെ നേരമിരുട്ടിയാൽ റോഡുകളിലൂടെ നടന്നുപോകാൻ ആളുകൾ ഭയക്കുന്ന നിലയാണ്. കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിലയക്കാനും കഴിയുന്നില്ല. ഇടവഴികളെല്ലാം ഏതാണ്ട് വിജനമാണ്. രാത്രികാലത്ത് റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുടെ എണ്ണവും നന്നേ കുറഞ്ഞു.