തീരദേശ ഹൈവേ വരുംമുമ്പേ കീഴൂർ ഹാർബർ റോഡ് ഇടിഞ്ഞുതീരുന്നു
Friday, August 23, 2024 1:28 AM IST
കാസർഗോഡ്: നിർദിഷ്ട തീരദേശ ഹൈവേയുടെ ഭാഗമായി അടയാളപ്പെടുത്തിയതാണ് കീഴൂരിൽ നിന്ന് തളങ്കര ഹാർബറിലേക്കുള്ള റോഡ്. പക്ഷേ ഹൈവേ വരുന്നതിനുമുമ്പേ ഈ റോഡ് ചന്ദ്രഗിരിപ്പുഴയിലേക്ക് ഇടിഞ്ഞുതീരുമെന്ന നിലയാണ്.

ചന്ദ്രഗിരി പുഴയ്ക്കും അറബിക്കടലിനും ഇടയിൽ ഉയർന്നുനിൽക്കുന്ന 10 മീറ്ററോളം വീതിയുള്ള അഴിമുഖത്തുകൂടിയാണ് വർഷങ്ങൾക്കുമുമ്പ് ഹാർബറിലേക്ക് റോഡ് നിർമിച്ചത്.

മഴക്കാലത്ത് പുഴയിൽ വെള്ളം നിറഞ്ഞ് ഒഴുക്കിന്‍റെ ശക്തി വർധിക്കുമ്പോൾ കിഴക്കുവശത്ത് റോഡിന്‍റെ അടിഭാഗത്തെ മണ്ണിടിഞ്ഞ് പുഴയിലേക്ക് വീഴുകയാണ്.

നൂറുകണക്കിന് മീൻപിടിത്ത തൊഴിലാളികളും മറ്റുള്ളവരും ആശ്രയിക്കുന്ന റോഡിന്‍റെ മുകൾഭാഗം കാൽനടയാത്രയ്ക്കു പോലും വി‍ഷമമായ വിധത്തിൽ തകർന്നിട്ടുണ്ട്. കീഴൂരിലെ ഫിഷറീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് ഈ റോഡിന്‍റെ അരികിലാണ്. കടലിൽ അപകടങ്ങളുണ്ടായാൽ അഗ്നിരക്ഷാസേനയും ആംബുലൻസും എത്തേണ്ടതും ഈ വഴിയിലൂടെയാണ്.


ഇപ്പോൾ റോഡിന്‍റെ വശം ഇടിഞ്ഞ് പുഴയിൽ മണ്ണ് വീഴുന്നതുമൂലം മീൻപിടിത്ത തോണികൾ ഈ ഭാഗത്തുകൂടി അടുപ്പിക്കാൻ പോലും കഴിയാത്ത നിലയാണ്.

ഇക്കണക്കിനു പോയാൽ തീരദേശ ഹൈവേയുടെ പണി തുടങ്ങുന്നതിനു മുമ്പ് ഈ റോഡ് ഇടിഞ്ഞുതീരുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമധികം ഇടിച്ചിലുണ്ടാകുന്ന ഭാഗങ്ങളിൽ ഒരു താത്കാലിക പാർശ്വഭിത്തി നിർമിച്ചാൽ പ്രശ്നത്തിന് ഭാഗികമായെങ്കിലും പരിഹാരം കാണാൻ കഴിയുമെന്നും അവർ പറയുന്നു.