മധൂർ പഞ്ചായത്തിൽ ഭരണനേതൃത്വത്തിന്‍റെ രാജി നീളുന്നു; ബിജെപിയിൽ പ്രതിസന്ധി
Thursday, August 22, 2024 1:49 AM IST
കാസർഗോഡ്: വിവാദച്ചുഴിയിലായ മധൂർ പഞ്ചായത്തിൽ ഭരണനേതൃത്വത്തെ മാറ്റാനുള്ള ബിജെപി നേതൃത്വത്തിന്‍റെ നീക്കം പ്രതിസന്ധിയിൽ. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാല് സ്ഥിരം സമിതി അധ്യക്ഷരും തിങ്കളാഴ്ച രാവിലെ ഒരുമിച്ചെത്തി രാജിക്കത്ത് സമർപ്പിക്കണമെന്ന ധാരണ പാളിയതോടെയാണ് പാർട്ടി നേതൃത്വം വെട്ടിലായത്. പ്രസിഡന്‍റ് കെ.ഗോപാലകൃഷ്ണയും മൂന്നു സ്ഥിരം സമിതി അധ്യക്ഷരും രാവിലെ ഓഫീസിൽ എത്തിയിരുന്നെങ്കിലും വൈസ് പ്രസിഡന്‍റ് സ്മിജ വിനോദും ഒരു സ്ഥിരം സമിതി അധ്യക്ഷയും ധാരണയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ പ്രസിഡന്‍റും മറ്റു മൂന്നുപേരും രാജി സമർപ്പിക്കാതെ മടങ്ങി.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവയ്ക്കാൻ പ്രസിഡന്‍റ് കെ.ഗോപാലകൃഷ്ണ സമ്മതിച്ചിരുന്നെങ്കിലും തന്നോട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വൈസ് പ്രസിഡന്‍റ് സ്മിജ വിനോദിന്‍റെ നിലപാട്.

പഞ്ചായത്തിലെ വോട്ടർപട്ടിക അച്ചടിയും പ്ലാസ്റ്റിക് മാലിന്യസംഭരണവുമായി ബന്ധപ്പെട്ട് തുടർച്ചയായി അഴിമതി ആരോപണങ്ങൾ ഉയർന്നതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്. ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേൽ ചാരാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും പഞ്ചായത്തിലെ ഭരണനേതൃത്വത്തിന്‍റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി പാർട്ടി അണികൾ തന്നെ രംഗത്തെത്തിയതോടെയാണ് ഭരണനേതൃത്വത്തെ അപ്പാടെ മാറ്റാൻ നീക്കം നടന്നത്.

ആർഎസ്എസിന്‍റെ വിശ്വസ്തനായ ഗോപാലകൃഷ്ണയെ അഴിമതി ആരോപണത്തിന്‍റെ പേരിൽ മാറ്റുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നതിനാലാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതോടെ അഴിമതി ആരോപണങ്ങളുടെ പഴി മുഴുവൻ തന്‍റെ മേൽ ചാർത്തപ്പെടുമെന്ന സംശയത്തിലാണ് വൈസ് പ്രസിഡന്‍റ് ഇടഞ്ഞതെന്നാണ് സൂചന. ഇതിനു പിന്നാലെ ഭരണനേതൃത്വത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടുമായി ബിജെപി മണ്ഡലം പ്രസിഡന്‍റ് പ്രമീള മജൽ രംഗത്തെത്തുകയും ചെയ്തു. രൂപീകരിച്ച അന്നുമുതൽ ബിജെപി മാത്രം ഭരിച്ച കേരളത്തിലെ ഏക പഞ്ചായത്താണ് മധൂർ.

മധൂര്‍ പഞ്ചായത്തിലേക്ക് യുഡിഎഫ് മാര്‍ച്ച് നാളെ

കാസര്‍ഗോഡ്:അഴിമതിയില്‍ മുങ്ങിക്കുളിച്ച മധൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഗോപാലകൃഷ്ണ രാജിവെക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി യുഡിഎഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10നു മധൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.


മധൂര്‍ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം അഴിമതി കൊണ്ട് മുങ്ങിക്കുളിക്കുകയാണ്.

കേവലം 50,000 രൂപയില്‍ത്തീരേണ്ട വോട്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പ്രവര്‍ത്തിക്ക് എട്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. കുടിവെളള വിതരണത്തിലും വന്‍ അഴിമതിയാണ് നടത്തിയത്.

നല്‍കേണ്ട തുകയേക്കാള്‍ 1.16 ലക്ഷം രൂപയാണ് അധികമായി നല്‍കിയത്.
ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും സ്വകാര്യ കമ്പനിക്ക് നല്‍കുന്നതില്‍ എഗ്രിമെന്‍റിന് വിരുദ്ധമായി (അതായത് എഗ്രിമെന്‍റ് പ്രകാരം 5.90 മുതല്‍ 50 രൂപയാണ് ഒരു കിലോയ്ക്ക് വാങ്ങേണ്ടത്) കേവലം 1.30 രൂപയ്ക്ക് ടണ്‍കണക്കിന് മാലിന്യം സ്വകാര്യ കമ്പനിക്ക് നല്‍കിയ വന്‍ അഴിമതി തെളിവ് സഹിതം പിടിക്കപ്പെട്ടതാണ്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിലും ക്രമക്കേട് നടത്തി പിടിക്കപ്പെടുകയുണ്ടായി.

ഇതിനെതിരെ യുഡിഎഫ്‌ വിജിലന്‍സില്‍ പരാതി നല്‍കുകയുണ്ടായി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നതല്ലാതെ ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

പാവങ്ങള്‍ക്ക് നല്‍കുന്ന ലൈഫ് ഭവന പദ്ധതി മുന്‍ഗണനാക്രമം അട്ടിമറിച്ച് നല്‍കുക വഴി സ്വജന പക്ഷപാതം കാട്ടി. ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് വേണ്ടി പഞ്ചായത്തിന്‍റെ പ്രൊജക്ടില്‍ 39 ലക്ഷം രൂപ വകയിരുത്തിയിട്ടും ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ റിംഗ് കമ്പോസ്റ്റ് പദ്ധതിയിലും വന്‍ അഴിമതിയാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയത്.

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തും മധൂര്‍ പഞ്ചായത്തും സംയുക്തമായി പാറക്കട്ടയില്‍ ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ശ്മശാനത്തിനുള്ള ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് മുഴുവന്‍ നല്‍കിയിട്ടും മധൂര്‍ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കാരണം പണി പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.