കരിങ്കൽ ക്വാറികൾക്കെതിരെ പ്രതിഷേധം
Thursday, August 22, 2024 1:49 AM IST
വെള്ളരിക്കുണ്ട്: വികസനമെന്ന പേരിൽ ഇന്നലെ വരെ ചെയ്ത കാര്യങ്ങളിൽ ചില തിരുത്തലുകൾ വരുത്താതെ ഇനി കേരളത്തിന് മുന്നോട്ടു പോകാനാകില്ല എന്ന താക്കീതാണ് വയനാട് ദുരന്തമെന്ന് പരിസ്ഥിതിപ്രവർത്തകൻ എൻ.സുബ്രഹ്മണ്യൻ. വെള്ളരിക്കുണ്ട് താലൂക്കിൽ കരിങ്കൽ ക്വാറികളനുവദിക്കുന്നതിൽ നിയന്ത്രണമാവശ്യപ്പെട്ട് വിവിധ ക്വാറിവിരുദ്ധ സമരസമിതികളും സാമൂഹ്യസംഘടനകളും ചേർന്ന് വെളളരിക്കുണ്ടിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടനിർമാണരംഗത്തും മറ്റും ശാസ്ത്രീയ സമീപനം സ്വീകരിച്ചാൽ കരിങ്കൽ ഖനനം പോലുള്ള പ്രകൃതി ചൂഷണം ഗണ്യമായി നിയന്ത്രിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം താലൂക്ക് ഓഫീസ് പടിക്കലെത്തിയപ്പോൾ പ്രതിനിധികൾ തഹസിൽദാരെ കണ്ടു നിവേദനം സമർപ്പിച്ചു. താലൂക്കിൽ ഭൗമപഠനവും ജൈവ വൈവിധ്യ പഠനവും നടത്തുക, പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള എല്ലാ നീക്കങ്ങളും നിർത്തിവയ്ക്കുക, കാരാട്ട്, വടക്കാംകുന്ന്, പാമത്തട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ക്വാറികൾ പ്രവർത്തനമാരംഭിക്കില്ലെന്ന് ഉറപ്പുവരുത്തുക ,


ഏറ്റവും അപകടാവസ്ഥയിലുള്ള മുത്തപ്പൻമലയിലെ ക്വാറി അടിയന്തിരമായി അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു, ഷോബി ജോസഫ്, പി.സി.രഘുനാഥൻ, റവ.ഡോ.ജോൺസൺ അന്ത്യാംകുളം, വി.എം.ബഷീർ, ഇ.കെ.ഷിനോജ് തുടങ്ങിയവർ സംസാരിച്ചു. അജയൻ കാരാട്ട്, ബാബു സോപാനം, രാജൻ സ്വാതി, മാധവൻ നായർ ആനക്കല്ല്, കൃഷ്ണൻ നായർ, കെ.കെ.തങ്കച്ചൻ, ജിമ്മി ഇടപ്പാടി എന്നിവർ നേതൃത്വം നൽകി. സുരേഷ് മാലോം സ്വഗതവും ബേബി ചെമ്പരത്തി നന്ദിയും പറഞ്ഞു.