മെഡിക്കൽ ഓഫീസറുടെ മുറിപൂട്ടി പഞ്ചായത്ത് പ്രസിഡന്‍റ് താക്കോലുമായി കടന്നുകളഞ്ഞു
Thursday, August 22, 2024 1:49 AM IST
പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ ഓഫീസ് മുറി പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന പ്രസാദിന്‍റെ നേതൃത്വത്തിൽ താഴിട്ടുപൂട്ടി താക്കോലുമായി കടന്നുകളഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സിന്‍റെ തുടർ നിയമനവുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ ഓഫീസർ പാലിയേറ്റീവ് നഴ്സിനോട് വാക്കാൽ വിശദീകരണം ചോദിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ നഴ്സ് മെഡിക്കൽ ഓഫീസറുടെ പേര് എഴുതിവെച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു.

തുടർന്നു മൂന്നുമാസക്കാലമായി ഇവർ അവധിയിലാണ്. കഴിഞ്ഞദിവസം നഴ്സിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ഇന്നു ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഇവർക്കെതിരെ മറ്റൊരാൾ പരാതി നൽകിയത്.


മുറിയുടെ താക്കോലുമായി പഞ്ചായത്ത് പ്രസിഡന്‍റ് കടന്നുകളഞ്ഞതിനെതുടർന്ന് മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി.

ഇതിന്‍റെ പശ്ചാത്തലത്തിൽ പോലീസ് എത്തി പരിശോധന നടത്തി. ഭരണകക്ഷിയുടെ വനിതാ വിഭാഗം നേതാവ് കൂടിയായ പാലിയേറ്റീവ് നഴ്സിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കാണിച്ച് ചാമുണ്ഡിക്കുന്ന് സ്വദേശി വി.എസ്.അനുരാജ് ഡോക്ടർക്ക് പരാതി നൽകിയിരുന്നു.

വൈകുന്നേരം പ്രസിഡന്‍റിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി രാജപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നഴ്സിനെ താത്കാലികമായി മാറ്റിനിർത്തുവാൻ തീരുമാനിച്ചു. തുടർന്ന് താക്കോൽ തിരിച്ചുനൽകി.