ചട്ടമല ക്വാറിക്കെതിരേ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു
Wednesday, August 21, 2024 12:53 AM IST
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ടൗണിനും പരിസരപ്രദേശങ്ങൾക്കും സുരക്ഷാ ഭീഷണിയുയർത്തുന്ന ചട്ടമല ക്വാറിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ചിറ്റാരിക്കാൽ വെള്ളിയേപ്പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്തംഗം ജയിംസ് പന്തമാക്കൽ അധ്യക്ഷത വഹിച്ചു.

ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഗോക്കടവ്, പുളി, അറക്കത്തട്ട്, ചിറ്റാരിക്കാൽ ടൗൺ, ചട്ടമല, വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗവേനി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന രീതിയിലാണ് ക്വാറി നിലനില്ക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിറ്റാരിക്കാൽ ടൗണിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നും ഏകദേശം 3000 അടി ഉയരത്തിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്.


150 ഓളം മീറ്റർ താഴ്ചയിൽ ഖനനം നടക്കുന്നുണ്ട്. അതിതീവ്ര മഴയുമായി ബന്ധപ്പെട്ട ജാഗ്രത നിർദേശം ലഭിക്കുമ്പോൾ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും മാറി താമസിക്കേണ്ട അവസ്ഥയിലാണ്. ക്വാറിയുടെ സമീപപ്രദേശങ്ങളിൽ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

1972ൽ ഈ പ്രദേശത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. ആക്‌ഷൻ കമ്മിറ്റി ചെയർമാനായി ഏബ്രഹാം തെന്നിപ്ലാക്കൽ, ജനറൽ കൺവീനറായി സാബു തെക്കേൽ, ജോയിന്‍റ് കൺവീനറായി സന്തോഷ്, വൈസ് ചെയർമാനായി ടി.എസ്. ചാക്കോ, ട്രഷററായി റോയി ഇലഞ്ഞിമറ്റത്തിൽ, മീഡിയ കൺവീനറായി ടി.പി. സുകുമാരൻ എന്നിവരെ തെരഞ്ഞെടുത്തു.