പുലി ചത്തതിന് നാട്ടുകാരെ കുറ്റക്കാരാക്കുന്നു; സിപിഎം
Wednesday, August 21, 2024 12:53 AM IST
ദേലംപാടി: ആദൂർ മല്ലംപാറയിൽ പന്നിക്കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ നാട്ടുകാരെ കുറ്റക്കാരാക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നാരോപിച്ച് സിപിഎം സംഘടനയായ കർഷകസംഘത്തിന്‍റെ നേതൃത്വത്തിൽ പാണ്ടിയിലെ വനംവകുപ്പ് സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അന്വേഷണത്തിന്‍റെ പേരിൽ നാട്ടിലെ വീടുകളിലെല്ലാം കയറിയിറങ്ങി ജനങ്ങളെ ഭീതിയിലാക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത ദേലംപാടി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ എ.പി. ഉഷ പറഞ്ഞു.

കാട്ടാനകൾ വീട്ടുമുറ്റത്തു വരെ എത്തുമ്പോഴും പരിമിതികൾ പറഞ്ഞ് കൈമലർത്തുന്ന വനംവകുപ്പ് പുലി കെണിയിൽ കുടുങ്ങിയപ്പോൾ മണിക്കൂറുകൾ കൊണ്ട് എല്ലാ സംവിധാനങ്ങളും എത്തിച്ചെന്ന് അവർ പറഞ്ഞു. ഇതേ കാര്യക്ഷമതയാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്ന കാര്യത്തിലും ഉണ്ടാകേണ്ടത്.


വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം. ദേലംപാടി പഞ്ചായത്തിനോടു ചേർന്ന ചെറിയ വനമേഖലയിൽ ഇനിയും പുലികളുണ്ടെന്നും അവയെ പിടികൂടി ഉൾവനങ്ങളിലേക്ക് മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

പി. നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡി.എ. അബ്ദുള്ളക്കുഞ്ഞി, എ. ചന്ദ്രശേഖരൻ, എ. വിജയകുമാർ, സി.കെ. കുമാരൻ, എ. സുരേന്ദ്രൻ, കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.