പെരുമ്പട്ട സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗം നഷ്ടപ്പെടാൻ സാധ്യത
Tuesday, August 20, 2024 1:42 AM IST
കാക്കടവ്: പത്ത് വിദ്യാർഥികൾ പോലും പ്രവേശനം നേടാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചതോടെ പെരുമ്പട്ട സിഎച്ച്എംകെഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗം തന്നെ നഷ്ടമാകുമെന്ന് ആശങ്ക. ആകെ ഒരു കൊമേഴ്സ് ബാച്ച് മാത്രമാണ് ഇവിടെയുള്ളത്. ഇതിൽ ആകെ ആറ് വിദ്യാർഥികൾ മാത്രമാണ് ഈ വർഷം പ്രവേശനം നേടിയിട്ടുള്ളത്.

കഴിഞ്ഞ വർഷം അഞ്ച് വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിരുന്നത്. ഇതിൽ മൂന്നുപേർ മാത്രമാണ് ഇപ്പോൾ ക്ലാസിലെത്തുന്നത്.

പ്രിൻസിപ്പലടക്കം ആറ് അധ്യാപകരുടെ തസ്തികയാണ് ഇവിടെയുള്ളത്. ഇതിൽ മിക്കതും താത്കാലിക നിയമനങ്ങളാണെങ്കിലും വിരലിലെണ്ണാവുന്ന വിദ്യാർഥികൾക്കു വേണ്ടി ബാച്ചും അധ്യാപക തസ്തികകളും നിലനിർത്തുന്നത് ബാധ്യതയാണെന്നാണ് സർക്കാർ നിലപാട്. പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന ഒരു സ്ഥിരാധ്യാപകൻ മാത്രമാണ് ഇപ്പോഴുള്ളത്.

കെട്ടിടമുണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും യാത്രാസൗകര്യത്തിന്‍റെയും കുറവാണ് പെരുമ്പട്ടയിൽ കുട്ടികളെത്താത്തതിന് കാരണമായി പറയുന്നത്.


കൂടുതൽ സൗകര്യങ്ങളുള്ള സ്കൂളുകൾ അധികം അകലെയല്ലാതെ ഉണ്ടെന്നതും ഇന്നാട്ടിലെ കുട്ടികളെ കൂടി അങ്ങോട്ട് വലിക്കുന്നു.

2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് പെരുമ്പട്ടയിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. ആദ്യവർഷങ്ങളിൽ നാല്പതിലേറെ കുട്ടികൾ പ്രവേശനം നേടിയിരുന്നു. പിന്നീട് കൊമേഴ്സ് ബാച്ചിൽ വിദ്യാർഥികളെ കിട്ടാത്ത അവസ്ഥയായതോടെ കോമ്പിനേഷനുകൾ മാറ്റണമെന്നും സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലൊന്ന് അനുവദിക്കണമെന്നും ആവശ്യമുയർന്നിരുന്നെങ്കിലും പിന്നീട് വന്ന സർക്കാരുകൾ അവയൊന്നും പരിഗണിച്ചില്ല.

ബാച്ച് ഇല്ലാതാകുന്നതോടെ പെരുമ്പട്ട സ്കൂൾ ഹൈസ്കൂളായി തരംതാഴ്ത്തപ്പെടും. ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടവും വെറുതെയാകും.

മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ രണ്ടു ബാച്ചുകൾ ഉണ്ടെങ്കിലും ഒരു ബാച്ചിനുള്ള കുട്ടികൾ മാത്രമുള്ളതിനാൽ ഒരു ബാച്ച് നഷ്ടപ്പെടാൻ സാധ്യതയുള്ളതായും സൂചനയുണ്ട്.