ബസ് സ്റ്റാന്‍ഡ് രണ്ട്; ബസ് നിര്‍ത്തിയിടുന്നത് നടുറോഡില്‍ !
Monday, August 19, 2024 1:43 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രണ്ടു ബസ് സ്റ്റാന്‍ഡുകളാണുള്ളത്, കോട്ടച്ചേരിയും ആലാമിപള്ളിയും. എന്നിട്ടും ബസുകളിൽ പലതും ഇപ്പോഴും നിര്‍ത്തിയിടുന്നത് കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡിന് പുറത്തെന്ന് മാത്രം. കാസര്‍ഗോഡ്, ബേക്കല്‍, പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് കാലങ്ങളായി ഇങ്ങനെ ബസ് സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയിടുന്നത്. കാരണം കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും നിര്‍ത്തിയിടാന്‍ സൗകര്യമില്ല.

നഗരത്തിന്‍റെ ഹൃദയഭാഗത്തുതന്നെ ഇങ്ങനെ ബസുകള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനു കാരണമാകുന്നു. റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനും ഇവിടെയാണുള്ളത്. ഏറെ ജനത്തിരക്കുള്ളതിനാല്‍ ഇവിടെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാം. ഗതാഗതക്കുരുക്കിനെ മറികടക്കാന്‍ വാഹനങ്ങള്‍ അമിതവേഗതയിൽ പോകുന്നത് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാണ്.
നല്ല സ്ഥലസൗകര്യമുള്ള ആലാമിപള്ളി പുതിയ ബസ് ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുവര്‍ഷം കഴിഞ്ഞു. ബസുകള്‍ വഴിപാട് പോലെ കയറിയിറങ്ങിപോകുന്ന ഒരു സ്ഥലം മാത്രമാണിത്.


ഈയടുത്ത് കോംപ്ലക്‌സിലെ വാടകമുറികള്‍ ലേലം ചെയ്ത് 4.1 കോടി രൂപ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. ലേലനടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തുടര്‍നടപടികള്‍ നിലച്ചു.

മുറികള്‍ വാടകയ്ക്ക് എടുത്തവരും ഇതോടെ പ്രതിസന്ധിയിലായി. ഹഡ്‌കോയില്‍ നിന്ന് അഞ്ചുകോടി രൂപ വാടകയ്‌ക്കെടുത്താണ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. ഇതിനായി മൂന്നുമാസം കൂടുമ്പോള്‍ 19 ലക്ഷം രൂപ പലിശയിനത്തില്‍ അടയ്ക്കണം. തനതുഫണ്ടില്‍ നിന്നാണ് ഇതിനായി പണം ചെലവാക്കുന്നത്.

പഴയ ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് പുതിയ സ്റ്റാന്‍ഡ് പൂര്‍ണസജ്ജമാക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. കൗണ്‍സില്‍ യോഗം ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ സ്റ്റാന്‍ഡിലെ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം മൂലം തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് നഗരസഭ പിന്നാക്കം പോയി.

മഴക്കാലത്ത് സ്റ്റാന്‍ഡിനുള്ളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു. അന്നു പേരിന് അടച്ചകുഴികള്‍ അടുത്ത മഴയ്ക്ക് വീണ്ടും തകര്‍ന്നു.